2010/07/09

കിനാലൂര്‍ നാലുവരിപ്പാത: ലക്ഷ്യം ഭൂമി കച്ചവടം

ബാലുശേരി: കിനാലൂരില്‍ ഭൂമി കൈമാറിയ ചെരുപ്പു നിര്‍മാണ കമ്പനികള്‍ക്കു കണ്ടെയ്നര്‍കൊണ്ടു പോകാനെന്നു പറഞ്ഞു നാലുവരിപ്പാത നിര്‍മിക്കാനുള്ള നീക്കത്തില്‍ സമാജ‌വാദി ജന പരിഷത്ത് പ്രതിഷേധിച്ചു. നേരത്തെ ഇവിടേക്കു മലേഷ്യന്‍ കമ്പനിക്കാരെ സ്വീകരിച്ചാനയിച്ച വകയില്‍ സര്‍ക്കാര്‍ ഖജനാവില്‍നിന്നു ചെലവഴിച്ച തുകയുടെ കണക്ക് വെളിപ്പെടുത്തണം.പുതിയ പാത നിര്‍മാണത്തിനായി പൊലീസും സിപിഎമ്മും ഒന്നിച്ചിരിക്കുകയാണ്. സമരം ചെയ്യുന്നവരുടെ ഭൂമി അക്രമ മാര്‍ഗത്തിലൂടെ പിടിച്ചെടുക്കുന്ന നന്ദിഗ്രാം മോഡലാണ് ഇവിടെ നടക്കാന്‍ പോകുന്നത്. ഇതിനെതിരെ നാട്ടുകാര്‍ നടത്തുന്ന സമരത്തിനു പിന്തുണ നല്‍കാനും സമാജ്‌വാദി ജന പരിഷത്ത് ജില്ലാസമിതി തീരുമാനിച്ചു. സുരേഷ് നരിക്കുനി ആധ്യക്ഷ്യം വഹിച്ചു. അഡ്വ. കുതിരോട്ട് പ്രദീപന്‍, പി. ടി. മുഹ്മദ് കോയ എന്നിവര്‍ പ്രസംഗിച്ചു.

മലയാള മനോരമ

0 പ്രതികരണം:

അഭിപ്രായം പറയൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.