2016/12/09

പി.വിശ്വംഭരൻ അന്തരിച്ചു


പി.വിശ്വംഭരൻ
ഫോട്ടോ കടപ്പാടു്:പിവിശ്വംഭരൻബ്ലോഗ്സ്പോട്.ഇൻ 

തിരുവനന്തപുരം: സ്വതന്ത്രസമരസേനാനിയും പഴയകാല സോഷ്യലിസ്റ്റ് നേതാവുമായ പി.വിശ്വംഭരൻ അന്തരിച്ചു. 91 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെത്തുടർന്നായിരുന്നു അന്ത്യം.
ക്വിറ്റിന്ത്യാ സമരത്തിൽ പങ്കെടുത്ത് രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് പ്രവേശിച്ച വിശ്വംഭരൻ, തിരുക്കൊച്ചി നിയമസഭയിലും കേരള നിയമസഭയിലും അംഗമായിരുന്നു. 1964ൽ പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായി. 1971-ൽ സോഷ്യലിസ്റ്റ് പാർട്ടിയുടെ സംസ്ഥാന ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. മുൻ പാർലമെന്റ് അംഗമായിരുന്ന പി.വിശ്വംഭരൻ 1973ൽ ഇടതു ജനാധിപത്യ മുന്നണി (എൽ.ഡി.എഫ്) രൂപീകൃതമായപ്പോൾ ആദ്യത്തെ കൺവീനറായിരുന്നു.

കോവളത്തിനടുത്ത് വെള്ളാറിൽ 1925 ജൂൺ 25-ന് ചരുവിള വീട്ടിൽ പരേതരായ പത്മനാഭൻ-ചെല്ലമ്മ ദമ്പതികളുടെ മകനായാണ് പി.വിശ്വംഭരന്റെ ജനനം. പാച്ചല്ലൂർ എൽ.പി സ്‌കൂൾ, വെങ്ങാനൂർ ഇംഗ്ലീഷ് മിഡിൽ സ്‌കൂൾ, തിരുവനന്തപുരം എസ്.എം.വി സ്‌കൂൾ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളജ്, തിരുവനന്തപുരം ആർട്ട്‌സ് കോളജ്, യൂണിവേഴ്‌സിറ്റി കോളജ് എന്നിവിടങ്ങളിൽ നിന്നും ചരിത്രത്തിലും ധനതത്വശാസ്ത്രത്തിലും ബിരുദം നേടി. പിന്നീട് തിരുവനന്തപുരം ലോ കോളജിൽ നിയമപഠനത്തിനു ചേർന്നെങ്കിലും പൂർത്തിയാക്കാനായില്ല. ക്വിറ്റിന്ത്യാ സമരത്തിൽ പങ്കെടുത്തുകൊണ്ട് രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് പ്രവേശിക്കുകയും അറസ്റ്റ് വാറൻറ് വപ്പോൾ ഒളിവിൽ പോകേണ്ടി വന്നതുമാണ് കാരണം. വിദ്യാർത്ഥി കോൺഗ്രസ്സിന്റെ തിരുവിതാംകൂർഘടകം രൂപീകരിച്ചതിൽ മുഖ്യപങ്ക് വഹിച്ചത് പി.വിശ്വംഭരനായിരുന്നു.
1945ൽ തിരുവിതാംകൂർ സർവ്വകലാശാല വിദ്യാർഥി യൂണിയൻ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം, 1946-ൽ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് കേന്ദ്ര ഓഫീസ് സെക്രട്ടറി, 1949-ൽ സോഷ്യലിസ്റ്റ് പാർട്ടി അംഗം, 1950-ൽ സോഷ്യലിസ്റ്റ് പാർട്ടി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗം, 1956-ൽ പ്രജാ സോഷ്യലിസ്റ്റ് പാർട്ടി സംസ്ഥാന ജോയിന്റ് സെക്രട്ടറി, 1964-ൽ പ്രജാ സോഷ്യലിസ്റ്റ് പാർട്ടി (പി.എസ്.പി) സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.

പിന്നീട് പി.എസ്.പിയും ഡോ.റാം മനോഹർ ലോഹ്യയുടെ നേതൃത്വത്തിലുണ്ടായിരുന്ന സോഷ്യലിസ്റ്റ് പാർട്ടിയും ലയിച്ച് സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി (എസ്.എസ്.പി) രൂപീകൃതമാപ്പോൾ ജനറൽ സെക്രട്ടറിയായി. 1971ൽ വിവിധ സോഷ്യലിസ്റ്റ് ഗ്രൂപ്പുകൾ ലയിച്ച് അഖിലേന്ത്യ തലത്തിൽ സോഷ്യലിസ്റ്റ് പാർട്ടിയായി മാറിപ്പോൾ സംസ്ഥാന ചെയർമാനായി.

21 മാസം നീണ്ട അടിയന്തരാവസ്ഥയിൽ അറസ്റ്റ് ചെയ്യപ്പെടാത്ത അപൂർവം സോഷ്യലിസ്റ്റ് നേതാക്കളിൽ ഒരാളായിരുന്നു ഇദ്ദേഹം. 1975-77 കാലഘട്ടത്തിൽ അടിയന്തിരാവസ്ഥയ്‌ക്കെതിരായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അദ്ദേഹം 42-ാം ഭരണഘടനാ ഭേദഗതിക്കെതിരെ സംസ്ഥാനത്തുടനീളം പ്രചരണം നടത്തി. തടവിലാക്കപ്പെട്ട നേതാക്കൾക്കെല്ലാം അന്നു പുറത്തുനിന്നു സഹായമെത്തിച്ചതു വിശ്വംഭരനായിരുന്നു. അടിയന്തിരാവസ്ഥക്കാലത്ത് രൂപീകൃതമായ പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസിന്റെ സംസ്ഥാന സെക്രട്ടറിയായി.

ഈ കാലയളവിൽ ദേശീയതലത്തിൽ നടന്ന ജനതാ പാർട്ടി രൂപീകരണത്തിൽ സജീവ പങ്കാളിയുമായിരുന്നു. 1980-നു ശേഷം ജനതാ പാർട്ടിയുടെയും ജനതാദളിന്റെയും സംസ്ഥാന പ്രസിഡന്റ് ആയി പ്രവർത്തിച്ചു.

2003-ൽ സോഷ്യലിസ്റ്റുകളുടെ ഏകീകരണം ലക്ഷ്യമാക്കി അഖിലേന്ത്യാതലത്തിൽ രൂപീകൃതമായ സോഷ്യലിസ്റ്റ് ഫ്രണ്ട് സംസ്ഥാന കൺവീനർ, ദേശീയ സമിതിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.

പി.എസ്.പി, എസ്.എസ്.പി, എസ്.പി എന്നിവയുടെ ദേശീയ നിർവാഹക സമിതിയിലും എസ്.എസ്.പിയുടെ കേന്ദ്രപാർലമെന്ററി ബോർഡിലും അംഗമായിരുന്ന പി.വിശ്വംഭരൻ ജനതാ പാർട്ടി, ജനതാദൾ എന്നിവയുടെ ദേശീയ നിർവാഹകസമിതിയിൽ ദീർഘകാലം പ്രത്യേക ക്ഷണിതാവുമായിരുന്നു.

തിരു-കൊച്ചി നിയമസഭയിലേക്കു പിഎസ്പി ടിക്കറ്റിൽ 1954ലും 1960ൽ നേമം മണ്ഡലത്തിൽനിന്നു കേരള നിയമസഭയിലേക്കും 1967ൽ തിരുവനന്തപുരത്തു നിന്നു ലോക്സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ ജി.ചന്ദ്രശേഖരൻപിള്ളയെ തോൽപ്പിച്ചാണ്1960ൽ നേമത്തുനിന്ന് ജയിച്ച് നിയമസഭയിലെത്തിയതു്. പാർലമെന്റിലും നിയമസഭയിലും പബ്ലിക് അക്കൗണ്ടസ് കമ്മിറ്റി ഉൾപ്പെടെ പല സമിതികളിലും അംഗമായിരുന്നു.

1946 മുതൽ 58 വരെ മലയാളി, മാതൃഭൂമി, സ്വതന്ത്ര കാഹളം, ദേശബന്ധു എന്നീ മലയാള ദിനപത്രങ്ങളുടെയും യു.പി.ഐയുടെയും തിരുവനന്തപുരം ലേഖകനുമായിരുന്നു. തിരുവനന്തപുരം-കൊച്ചി വർക്കിംഗ് ജേർണലിസ്റ്റ് യൂണിയന്റെ സ്ഥാപക ജനറൽ സെക്രട്ടറിയും ഇന്ത്യൻ ഫെഡറേഷൻ ഓഫ് വർക്കിങ് ജേർണലിസ്റ്റ് ദേശീയ കൗൺസിൽ അംഗവുമായിരുന്നു. നിരവധി ട്രേഡ് യൂണിയനുകളുടെയും സഹകരണ പ്രസ്ഥാനങ്ങളുടെയും സാരഥ്യം വഹിച്ചിട്ടുണ്ട്. കയർ തൊഴിലാളികൾക്കുവേണ്ടി വിശ്വംഭരൻ ചെയ്ത സേവനങ്ങൾ ചരിത്രത്തിൽ ഇടംകണ്ടതാണ്.


2016/11/04

എൻ.കെ. ഗംഗാധരൻ അന്തരിച്ചു


തൃശൂർ: ഗാന്ധിയനും സോഷ്യലിസ്റ്റ് പ്രവർത്തകനുമായ എൻ.കെ. ഗംഗാധരൻ (82) 2016, നവംബർ 3നു് അന്തരിച്ചു. മുൻ വിദ്യാഭ്യാസ മന്ത്രി കെ. ചന്ദ്രശേഖരന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന അദ്ദേഹം പി.എസ്.സി. അംഗം, ഗവ. അഡീഷണൽ സെക്രട്ടറി, ഡോ. ലോഹ്യ സ്റ്റഡിസെന്റർ സ്ഥാപകാംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
പരേതരായ കൊടുങ്ങല്ലൂർ ഐക്കരപ്പറമ്പിൽ കരുണാകര മേനോന്റെയും നെടുംപുരത്ത് കളപ്പുരയ്ക്കൽ മീനാക്ഷിയമ്മയുടെയും മകനാണ്. ഒല്ലൂർ ഇളംതുരുത്തി 'കരുണ' യിലായിരുന്നു താമസം.

സമാജവാദി ജനപരിഷത്തിന്റെ ഒരു മുൻനേതാവായിരുന്ന ഭായി വൈദ്യ രൂപവല്ക്കരിച്ച സോഷ്യലിസ്റ്റ് പാർട്ടി (ഇന്ത്യ)യുടെ സംസ്‌ഥാന ഭാരവാഹി, ലോഹ്യ വിചാരവേദി ജില്ലാ പ്രസിഡന്റ്, അച്യുതമേനോൻ സൊസൈറ്റി ഫോർ ഹ്യൂമൺ ആക്ഷൻ പ്രസിഡന്റ്, പി.എസ്.സി. ഫോറം ഓഫ് ഫോർമർ മെമ്പേഴ്സ് വൈസ് പ്രസിഡന്റ് തിരുവനന്തപുരം പി. വിശ്വംഭരൻ ഫൗണ്ടേഷൻ, ഗാന്ധിപീസ് ഫൗണ്ടേഷൻ, പൂർണോദയ ബുക്ക് ട്രസ്റ്റ്, തൃശൂർ സഹൃദയവേദി എന്നിവയുടെ ലൈഫ് മെംബർ, ജില്ല പൗരസമിതി, മദ്യനിരോധന സമിതി എന്നിവയുടെ എക്സി. കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

1957 മാർച്ച് 26നു സെക്രട്ടേറിയറ്റിൽ രണ്ടാം ഗ്രേഡ് അസിസ്റ്റന്റായി ജോലിയിൽ പ്രവേശിച്ച ഇദ്ദേഹം 1989ൽ അഡീഷണൽ സെക്രട്ടറിയായി വിരമിച്ചു. കെഎസ്എഫ്ഇയിലും കേരള ചലച്ചിത്ര വികസന കോ ർപറേഷനിലും ഡെപ്യൂട്ടേഷനിൽ ജോലി ചെയ്തിരുന്നു. 1975ൽ മികച്ച സേവനത്തിനുള്ള ഗുഡ് സർവീസ് എൻട്രി ലഭിച്ചു. 64–65 കാലഘട്ടത്തിൽ ഇന്ത്യാ ഗവൺമെന്റിന്റെ അതിർത്തി റോഡ് വികസന ബോർഡിനു കീഴിൽ സിക്കിമിലും സേവനം ചെയ്തു. കേരള എൻജിഒ സെന്ററിന്റെ രൂപവത്കരണത്തിൽ പ്രധാന പങ്കുവഹിച്ചു. അടിയന്തിരാവസ്‌ഥയുടെ 25–ാം വാർഷികത്തോടനുബന്ധിച്ചു 2000ൽ തൃശൂരിൽ എൻ.കെ. ഗംഗാധരൻ സംഘടിപ്പിച്ച പ്രദർശനവും പൊതുപരിപാടികളും ശ്രദ്ധ നേടിയിരുന്നു.


നിരവധി സാമൂഹിക-പരിസ്ഥിതി, സാംസ്‌കാരിക പ്രസ്ഥാനങ്ങളുടെ സജീവ പ്രവർത്തകനായിരുന്നു. ഭാര്യ: മാലതി. മക്കൾ: മീന, ഗീത. മരുമക്കൾ: മാധവൻ, രമേഷ്.


2016/10/23

ആദ്യകാല സോഷ്യലിസ്റ്റ് പത്രപ്രവർത്തകൻ ആർ.കെ. നമ്പ്യാർ അന്തരിച്ചു


കോഴിക്കോട്: സ്വാതന്ത്ര്യസമരസേനാനിയും പത്രപ്രവർത്തകനും പ്രമുഖ സോഷ്യലിസ്റ്റുമായിരുന്ന രയരോത്ത് കൃഷ്ണൻനമ്പ്യാർ (ആർ.കെ. നമ്പ്യാർ-86) കക്കോടി എൻ.വി.റോഡിലെ 'ഹരിശ്രീ'യിൽ ഒക്ടോബർ 23 ശനിയാഴ്ച അന്തരിച്ചു.

30 വർഷം കോഴിക്കോട്ട് എക്സ്?പ്രസ്സിന്റെ സ്റ്റാഫ് റിപ്പോർട്ടറായിരുന്നു. 1930 ഫെബ്രുവരി രണ്ടിന് രയരോത്ത് വീട്ടിൽ നാരായണിയമ്മയുടെയും കെ.പി.അപ്പൻനായരുടെയും മകനായി ജനിച്ചു. വിദ്യാഭ്യാസകാലത്ത് സ്വാതന്ത്ര്യസമരപ്രസ്ഥാനവുമായി ബന്ധപ്പെട്ട ജാഥനയിച്ചതിന് സ്‌കൂളിൽനിന്ന് പുറത്താക്കപ്പെട്ടു. ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം ചൊക്ലി വി.സി. കുഞ്ഞിരാമൻ വൈദ്യരുടെ ഓറിയന്റൽ സംസ്‌കൃതസ്‌കൂളിൽ ചേർന്നു. പിതാവിന്റെ നിര്യാണത്തെത്തുടർന്ന് പഠനം മുടങ്ങി. ജോലി അന്വേഷിച്ച് കോഴിക്കോട്ടെത്തി 'മാതൃഭൂമി'യുടെ വിതരണക്കാരനായി.
1963-ലാണ് എക്സ്?പ്രസ്സിൽ പത്രപ്രവർത്തകനായത്. കാലിക്കറ്റ് ടൈംസ്, പടയണി(തലശ്ശേരി) എന്നീ പത്രങ്ങളിലും പ്രവർത്തിച്ചു. കോഴിക്കോട് പ്രസ്‌ക്ലബ്ബിന് രൂപംകൊടുക്കുന്നതിന് ശ്രമിച്ചവരിൽ പ്രധാനിയാണ്. പ്രസ്‌ക്ലബ്ബിന്റെ ഖജാൻജിയായും പ്രവർത്തിച്ചു.
സോഷ്യലിസ്റ്റ് നേതാക്കളായ പി.ആർ. കുറുപ്പ്, അരങ്ങിൽ ശ്രീധരൻ, കെ. കുഞ്ഞിരാമക്കുറുപ്പ്, കെ.ബി.മേനോൻ, പത്മപ്രഭാഗൗഡർ, ബി.സി.വർഗീസ് എന്നിവരുമായി ബന്ധമുണ്ടായിരുന്നു.
പി.വി.കെ.നെടുങ്ങാടി അവാർഡ്, സീനിയർ പത്രപ്രവർത്തക അവാർഡ്, തേജസ് അവാർഡ് ഉൾപ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങൾ ലഭിച്ചു.
ഭാര്യ: പരേതയായ സരോജിനി കെ. നമ്പ്യാർ, മക്കൾ: ആർ. അജയകുമാർ (നിയോസെൽ വേൾഡ്, കോഴിക്കോട്), ആർ. കൃഷ്ണകുമാർ(കേരഫെഡ്). മരുമകൾ: ഷീജ. സഹോദരങ്ങൾ: ആർ. ഗോപാലൻ, ആർ. ഗോപാലൻ, പരേതയായ ആർ. ലക്ഷ്മി. ശവസംസ്‌കാരം ഒക്ടോബർ 23 ഞായറാഴ്ച രാവിലെ ഒമ്പതിന് മാവൂർറോഡ് ശ്മശാനത്തിൽ നടന്നു.

ആദ്യകാല സോഷ്യലിസ്റ്റ് പത്രപ്രവർത്തകനായിരുന്ന നമ്പ്യാർ സമാജവാദി ജന പരിഷത്തിനോട് എക്കാലത്തും ആത്മബന്ധം പുലർത്തിയ വ്യക്തിയായിരുന്നുവെന്നു് സമാജവാദി ജന പരിഷത്ത് നേതാവു് സുരേഷ് നരിക്കുനി അനുസ്മരിച്ചു. നമ്പ്യാരുടെ വേർപാട് സംഘടനയ്ക്കും, വ്യക്തിപരമായും, വലിയൊരു നഷ്ടമാണെന്നു് അദ്ദേഹം പറഞ്ഞു




2016/05/18

പി.കെ. ആണ്ടിയച്ചൻ (1920 - 2016)

ആണ്ടവൻ മാഷ്‌ 
പുഴയ്ക്കലിടം പി.കെ ആണ്ടിഅച്ചൻ (ആണ്ടവൻ മാസ്റ്റർ) (1920 - 2016) മുൻ സോഷ്യലിസ്റ്റ് നേതാവും ജീവിതാവസാനസമയത്ത് പാലക്കാട്ടുശ്ശേരി ശേഖരീവർമ വലിയ രാജാവും ആയിരുന്നു. ആണ്ടവൻ മാഷ്‌ (ആണ്ടവൻ മാസ്റ്റർ), പാലക്കാട്ടുശേരി ശേഖരിവർമ വലിയ രാജ പി.കെ ആണ്ടിയച്ചൻ എന്നെല്ലാം വിളിയ്ക്കപ്പെട്ടിരുന്നു. 2016 ഫെബ്രു 8 തിങ്കളാഴ്ച 96-ആമത്തെ വയസ്സിൽ തീപ്പെട്ടു.

കാവശ്ശേരി പടവീട്ടിൽ കെ.പി. കുഞ്ചുമേനോന്റെയും വടക്കഞ്ചേരി പുഴയ്ക്കലിടം പി.കെ. മീനാക്ഷിനേത്യാരുടെയും മകനായി 1920-ൽ ജനിച്ചു. സഹോദരങ്ങൾ പി.കെ. കേലുഅച്ചൻ, കെ.പി. അപ്പുക്കുട്ടച്ചൻ, പി.കെ. അമ്മുനേത്യാര്‍, ഇട്ടിപ്പങ്ങിയച്ചൻ എന്നിവരായിരുന്നു. ആരും ഇന്നു് ജീവിച്ചിരുപ്പില്ല.

പൊതുജീവതം

കിഴക്കഞ്ചേരി ചീരക്കുഴിയിലുള്ള സ്വന്തം സ്‌കൂളിൽ (ചീരക്കുഴി എല്‍.പി. സ്‌കൂൾ) അധ്യാപകനായി ജോലിചെയ്യുമ്പോഴാണ് സോഷ്യലിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായി സാമൂഹ്യരംഗത്തേക്കു കടന്നുവന്നത്‌. പിന്നീട്‌ അരനൂറ്റാണ്ടിലേറെക്കാലം വിവിധ രംഗങ്ങളിൽ ആണ്ടവൻ മാഷ്‌ നിറഞ്ഞുനിന്നു. സോഷ്യലിസ്റ്റ് പാർട്ടിയിൽ സജീവമായിരുന്ന ആണ്ടവൻ മാഷ്‌ പാർട്ടിയുടെ സമുന്നത നേതൃനിരയിലെ പ്രമുഖനായിരുന്നു. ജയപ്രകാശ്‌ നാരായണൻ, മന്ത്രിയായിരുന്ന എൻ.കെ. ശേഷൻ, കെ.എ. ശിവരാമഭാരതി, സി.എം. സുന്ദരം എന്നിവരുമായി ഏറ്റവും അടുത്ത ബന്ധമുണ്ടായിരുന്നു. സോഷ്യലിസ്റ്റ്‌ പാർട്ടി മറ്റു രൂപങ്ങളിലേക്കു മാറിയപ്പോഴും മാഷ്‌ തന്റെ ആശയങ്ങളിൽനിന്നും വ്യതിചലിക്കാൻ തയാറായില്ല.

കിഴക്കഞ്ചേരി ചീരക്കുഴി എൽ.പി. സ്‌കൂൾ മാനേജരായും കിഴക്കഞ്ചേരി സർവീസ് സഹകരണബാങ്ക് ഡയറക്ടറായും പ്രവർത്തിച്ചു.

20 കൊല്ലത്തോളം രാജാ ഹരിശ്ചന്ദ്ര നാടകം പരിശീലിപ്പിക്കുന്നതിലും അഭിനയിക്കുന്നതിലും സജീവമായിരുന്നു.

കുടുംബജീവിതം
ജീവിതാവസാനകാലത്ത് ജന്മി പെൻഷൻ കൂടാതെ രാജപദവിയിലുള്ള ചെറിയൊരു തുക മാത്രമായിരുന്നു വരുമാന മാർഗം. അമ്മാളുനേത്യാരായിരുന്നു ഭാര്യ (ജീവിച്ചിരുപ്പില്ല). മീനാക്ഷി, പ്രഭാവതി, കലാവതി, അംബുജാക്ഷി എന്നിവരാണു് മക്കൾ. ശശി, രാജൻ, പരേതനായ മണി, മണികണ്ഠൻ എന്നിവർ മരുമക്കളും. ആദ്യം കൊടിക്കാട്ടുകാവ്‌ ക്ഷേത്രത്തിനടുത്തു പത്തായപ്പുരയിലായിരുന്നു താമസം. പിന്നീട്‌ തറവാടുവീട്‌ ജീർണിച്ചതിനെ തുടർന്ന് വാടകവീട്ടിലേയ്ക്കു് മാറി. വടക്കഞ്ചേരി ഗ്രാമത്തിലെ വാടകവീട്ടിൽ താമസിക്കുമ്പോൾ മകൾ അംബുജാക്ഷിയാണ്‌ ആണ്ടവൻ മാഷിനൊപ്പമുണ്ടായിരുന്നതു്. മറ്റു മക്കൾ ഇടയ്‌ക്കിടെ അദ്ദേഹത്തെ അവരുടെ വീട്ടിലേയ്ക്കു് കൊണ്ടുപോകുമായിരുന്നു.
ആണ്ടവൻ മാഷ്‌ 

പാലക്കാട്ടുശേരി ശേഖരിവർമ വലിയരാജ 

2015 ഓഗസ്റ്റ് 7 വെള്ളിയാഴ്ച പാലക്കാട്ടുശ്ശേരി രാജാവായിരുന്ന എം.എസ്. വർമയുടെ വിയോഗത്തെത്തുടർന്നു് പുഴയ്ക്കലിടം ആണ്ടിയച്ചൻ രാജപദവിയിലെത്തി. പാലക്കാട്ടുശേരി എന്നറിയപ്പെടുന്ന പാലക്കാട് രാജസ്വരൂപത്തിന്റെ രാജാവ് പാലക്കാട്ടുശേരി ശേഖരിവർമ വലിയ രാജ എന്നാണറിയപ്പെടുന്നതു്. ഒന്നാം രാജാവായിരുന്ന എം.എസ്.വർമ (കെ. പി. കേശവമേനോന്റെ മകൻ) കഴിഞ്ഞ ആഗസ്റ്റിൽ തീപ്പെട്ടതിന് ശേഷം പി.കെ.ആണ്ടിഅച്ചനെ ഒന്നാം രാജാവായി സ്ഥാനനിർണയം ചെയ്ത് കളക്ടറുടെ ഉത്തരവ് മാസങ്ങൾക്കു് ശേഷമാണു് വന്നത്.

രാജസ്ഥാനം ഏറ്റെടുത്തതിന് ശേഷം 2016 ജനുവരി 15 വെള്ളിയാഴ്ച മകരസംക്രമത്തിൽ അകത്തേത്തറ കല്ലേക്കുളങ്ങര ശ്രീ ഹേമാംബിക ഏമൂര്‍ ഭഗവതിക്ഷേത്രത്തിൽ പാലക്കാട്ടുശേരി രാജാവെന്ന നിലയിൽ ദേവിദര്‍ശനം നടത്തി. നാലാം രാജാവ് ധർമനച്ചൻ, അഞ്ചാം രാജാവ് കെ.കെ ചാത്തുഅച്ചൻ എന്നിവരോടൊപ്പം ക്ഷേത്രദർശനത്തിന് എത്തിയ പാലക്കാട്ടുശേരി ശേഖരിവർമ വലിയ രാജ പി.കെ ആണ്ടിഅച്ചനെ പാലക്കാട്ടുശേരി സേവന സമാജം ഭാരവാഹികൾ പൊന്നാടണയിച്ച്‌ പൂർണ്ണകുംഭത്തോടെ സ്വീകരിച്ചു. സേവനസമാജം ഭാരവാഹികളായ സേതുമാധവൻ, വി.കെ ശങ്കരവർമ, വി.കെ രാമചന്ദ്രവർമ, ടി.പി സുരേന്ദ്രമേനോൻ, പി. സോഹൻ, കെ. അച്യുതൻകുട്ടിമേനോൻ തുടങ്ങിയവരാണു് അതിനു് നേതൃത്വം നല്‍കിയതു്.

മരണം
1191 മീനമാസത്തിൽ അരിയിട്ട് വാഴ്ച നടത്താൻ തീരുമാനിച്ചിരിയ്ക്കെ അപ്രതീക്ഷിതമായി ഫെബ്രുവരി 8 തിങ്കളാഴ്ച പുലർച്ചെ 2.15ന് വലിയ രാജ തീപ്പെട്ടു. വടക്കഞ്ചേരി ഗ്രാമത്തിലുള്ള വീട്ടിലായിരുന്നു അന്ത്യം. ഫെബ്രുവരി 8 തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെ പുഴയ്ക്കലിടം തറവാട്ട് ശ്മശാനത്തിൽ സംസ്‌കരിച്ചു.


ജില്ലാഭരണകൂടത്തെ പ്രതിനിധാനംചെയ്ത് ആർ.ഡി.ഒ. കെ. ശെൽവരാജ് റീത്ത് സമർപ്പിച്ചു. തഹസിൽദാർ അജിത് കുമാർ, ഹൈക്കോടതി ജഡ്ജി പി.എൻ. രവീന്ദ്രൻ, മലബാർ ദേവസ്വം ബോർഡ് പാലക്കാട് ഏരിയാ ചെയർമാൻ കെ. ഗോപിനാഥ്, മുൻ മന്ത്രി വി.സി. കബീർ, വടക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അനിത പോൾസൺ തുടങ്ങിയവർ ആദരാഞ്ജലിയർപ്പിച്ചു.

പഴയകാല സോഷ്യലിസ്റ്റ് നേതാവായിരുന്ന ആണ്ടവൻ മാഷിന്റെ നിര്യാണത്തിൽ സമാജവാദി ജനപരിഷത്ത് അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. ജോഷി ജേക്കബ്ബ് സംസ്ഥാന പ്രസിഡന്റ് രമേശ് രാമുണ്ണി, സംസ്ഥാന സമിതിയംഗം ജനാർദ്ദനൻ നമ്പൂതിരി തുടങ്ങിയവർ അനുശോചിച്ചു.


Puzhakkal Edom P.K Andi Achan പി.കെ ആണ്ടിഅച്ചൻ

2016/05/14

കേസരിയെ വീണ്ടും വായിക്കുമ്പോൾ

മദിരാശിയിലെ താംബരത്ത് ലോകവാണി പ്രസ്സിൽ നിന്ന് സി. ജോണ്‍ അച്ചടിച്ച് പോൾ വി. കുന്നിൽ എം. എ.യുടെ പത്രാധിപത്യത്തിൽ പുറത്തിറങ്ങിയിരുന്ന ലോകവാണി മാസികയിൽ കേസരി എ ബാലകൃഷ്ണപ്പിള്ളയുടെ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടു്.
നിലവിലെ സമാഹാരങ്ങളിലൊന്നും ഉൾപ്പെടാത്ത ഈ ലേഖനങ്ങളുടെ വെളിച്ചത്തില്‍ കേസരിയുടെ സമകാലികത്വം ഷിബു ഷൺമുഖം പരിശോധിക്കുന്നു, വീണ്ടും വായിക്കുന്നു.

കേസരിയെ വീണ്ടും വായിക്കുമ്പോൾ എന്ന നാലാമിടത്തിലെ ലേഖനം കാണുക ഇവിടെ


2016/04/28

പി.ബി.ആർ.പിള്ള അന്തരിച്ചു

പി.ബി.ആർ.പിള്ള
ചിത്രത്തിനു് കടപ്പാടു് കേരള നിയമസഭയോടു്
കോട്ടയം -- ഏറ്റുമാനൂർ നിയോജകമണ്ഡലത്തെ രണ്ടുതവണ നിയമസഭയിൽ പ്രതിനിധീകരിച്ച മുൻ സോഷ്യലിസ്റ്റ് എം.എൽ.എ പി.ബി.ആർ.പിള്ള (പി.ബി.രാമൻപിള്ള) ഏപ്രിൽ 25ആം തീയതി തിങ്കളാഴ്ച (കൊല്ലവര്‍ഷം 1191 മേടം12) അന്തരിച്ചു. 85 വയസായിരുന്നു. ഏറെനാളായി വിശ്രമജീവിതം നയിച്ചുവരികയായിരുന്ന അദ്ദേഹം ഏപ്രിൽ 10-നു് ചികിത്സയ്ക്കായി തിരുവനന്തപുരത്ത് എത്തിയപ്പോൾ ബസ്സ് ഇടിച്ചു് പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്നു. കോട്ടയത്തിനടുത്ത് കുമ്മനത്ത് സഹോദരി സരസ്വതിയമ്മയുടെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം പിറ്റേന്നു് ഏപ്രിൽ 25ആം തീയതി ചൊവ്വാഴ്ച വൈകീട്ട് നാലുമണിയ്ക്കു് ഔദ്യോഗിക ബഹുമതികളോടെ കോട്ടയത്തെ അയ്മനം മര്യാത്തുരുത്തിലെ പുതുവായിൽ വീട്ടുവളപ്പിൽ നടന്നു.

കോട്ടയത്തെ അയ്മനത്തിനടുത്തുള്ള മര്യാത്തുരുത്തിലെ പുതുവാ കുടുംബാംഗമായ പി.ബി.ആർ.പിള്ള കൊല്ലവര്‍ഷം 1106 മേടം 19നു് പി.എസ്.കൃഷ്ണപിള്ളയുടെ മകനായി ജനിച്ചു. അവിവാഹിതനായിരുന്നു. സഹോദരങ്ങൾ പരേതനായ പി കെ കൃഷ്ണപിള്ള, സരസ്വതിയമ്മ എന്നിവരാണു്.

രാഷ്ട്രീയ രംഗത്ത്

സി.എം.എസ്. കോളജ് ഹൈസ്കൂളിൽ ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ സോഷ്യലിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായി. പിന്നീടു് വിദ്യാർഥി കോൺഗ്രസിലൂടെ (Students Congress) വിദ്യാർഥിരാഷ്ട്രീയ രംഗത്തെത്തി. 1951ൽ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൽ ചേർന്ന അദ്ദേഹം അതിന്റെ വിവിധകാലത്തെ മുഖങ്ങളായ ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടി (ഐ.എസ്.പി.), പ്രജാ സോഷ്യലിസ്റ്റ് പാർട്ടി (പി.എസ്.പി.), സോഷ്യലിസ്റ്റ് പാർട്ടി (1955), സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി (എസ്.എസ്.പി.), സോഷ്യലിസ്റ്റ് പാർട്ടി, ജനതാ പാർട്ടി, ജനതാദൾ എന്നീ പാർട്ടികളിൽ പ്രവർത്തിച്ചിട്ടുണ്ട്.

നാലാം കേരള നിയമ സഭയിലും (1970 - 1977) അഞ്ചാം കേരള നിയമ സഭയിലും (1977 - 1979) ഏറ്റുമാനൂർ നിയോജകമണ്ഡലത്തെ പ്രതിനിധാനം ചെയ്തു. 1970-ൽ സോഷ്യലിസ്റ്റ് പാർട്ടി (SOP) സ്ഥാനാർഥിയായി മത്സരിച്ചു് 23171 വോട്ടു നേടി കേരള കോൺഗ്രസിലെ (KEC) എം.എം. ജോസഫിനെയും (18130വോട്ടു്) സ്വതന്ത്രനായ ജോർജ് ജോസഫ് പൊടിപാറയെയും തോൽപ്പിച്ചു. 1977-ൽ മറ്റൊരു ത്രികോണമത്സരത്തിൽ പി.ബി.ആർ.പിള്ള ജനതാ പാർട്ടി (BLD ചിഹ്നത്തിൽ) സ്ഥാനാർഥിയായി മത്സരിച്ചു് 23,795 വോട്ടു നേടി കോൺഗ്രസിലെ (INC) എം.സി.ഏബ്രാഹാമിനെ 242 വോട്ടുകൾക്ക് തോൽപ്പിച്ചു. സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന ജോർജ്ജ് ജോസഫ് പൊടിപാറയാണു് 14,817 വോട്ടുകൾ നേടി മൂന്നാമതെത്തിയതു്.1980-ൽ കോട്ടയം മണ്ഡലത്തിൽനിന്നു് ജനതാ പാർട്ടി (JNP) സ്ഥാനാർഥിയായി മത്സരിച്ച് 25624 വോട്ടു നേടിയെങ്കിലും വിജയിച്ചില്ല. സി.പി.എമ്മിന്റ കെ എം അബ്രാഹം (37588 വോട്ടു്) ആണ് അദ്ദേഹത്തെ തോല്പിച്ചതു്.

നിയമസഭയിൽ എത്തിയ ആദ്യവർഷംതന്നെ ഗവർണറുടെ പ്രസംഗം തടസ്സപ്പെടുത്തിയതിനു ജയിൽവാസം അനുഭവിച്ചു. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം മലയാളത്തിൽ വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു സഭയിൽ ഗവർണറുടെ പ്രസംഗം തടസ്സപ്പെടുത്തിയത്. എൻ.എൻ.വാഞ്ചുവായിരുന്നു അന്നു് ഗവർണർ.

നിരവധി തവണ സോഷ്യലിസ്റ്റ് - തൊഴിലാളി സമരങ്ങളിൽ പങ്കെടുത്തു് ജയിലില്‍ കിടന്നിട്ടുണ്ട്. 1974-ൽ ഇന്ദിരാഗാന്ധി കോട്ടയം സന്ദർശിച്ചപ്പോൾ കരിങ്കൊടി കാണിച്ചതിനു് അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹം ജയിലിൽ കൊടിയ പോലീസ് മർദനത്തിനിരയായി. അടിയന്തരാവസ്ഥ കാലത്ത് മിസയനുസരിച്ച് അറസ്റ്റ് ചെയ്യപ്പെട്ട പി.ബി.ആര്‍. പിള്ള 19 മാസം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ജയിലില്‍ കിടന്ന എം.എൽ.എയായിരുന്നു.

ജനതാ പാർട്ടി നിയമസഭാ കക്ഷിയുടെ വിപ്പ്, സോഷ്യലിസ്റ്റ് പാർട്ടി കോട്ടയം ജില്ലാ സെക്രട്ടറി, കേരള സംസ്ഥാന ഹാന്റ്ലൂം വർക്കേഴ്സ് വെൽഫയർ ഫണ്ട് ബോർഡ് ചെയരമാന ട്രാൻസ്പോരട്ട് വർക്കേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ടു്. ഇന്ത്യാ- ചീനാ ഫ്രണ്ട്ഷിപ് അസോസിയേഷന്റെ എക്സിക്യൂട്ടീവ് അംഗമായിരുന്നിട്ടുള്ള അദ്ദേഹം പ്രതിനിധിസംഘ അംഗമെന്ന നിലയിൽ ചീന സന്ദർശിച്ചിട്ടുമുണ്ടു്.

മാറ്റം, സമാജ് വാദി എന്നീ പ്രസിദ്ധീകരണങ്ങൾ അദ്ദേഹം നടത്തിയിരുന്നു.

ജനതാദളത്തിന്റെ ശൈഥില്യത്തിനുശേഷം അദ്ദേഹം വിശ്രമജീവിതമാണു് നയിച്ചതു്. സോഷ്യലിസ്റ്റ് പ്രസ്ഥാനം പുനഃസംഘടിപ്പിക്കുന്നതിനുവേണ്ടി നടന്ന നീക്കങ്ങളുടെ ഭാഗമായില്ല.

പി.ബി.ആർ.പിള്ള
ചിത്രത്തിനു് കടപ്പാടു് ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിനോടു്
കോട്ടയത്ത് 2015 ജൂണ്‍ 24-ന് ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചതും ആർ.എസ്.എസ് നേതാക്കൾ പങ്കെടുക്കുകയും ചെയ്ത അടിയന്തരാവസ്ഥയുടെ നാല്‍പതാം വാര്‍ഷികഅനുസ്മരണച്ചടങ്ങ് അദ്ദേഹം ഉദ്ഘാടനം ചെയ്തതു് വിവാദമായി. അടിയന്തിരാവസ്ഥയ്ക്കെതിരായ സമ്മേളനമായതുകൊണ്ടാണു് താനതിൽ പങ്കെടുത്തതെന്നും സോഷ്യലിസ്റ്റായിരുന്ന തനിയ്ക്കൊരിയ്ക്കലും ബിജെപിയിലോ ആർ.എസ്.എസിലോ പ്രവർത്തിനാവില്ലെന്നും അദ്ദേഹം പിന്നീടു് വ്യക്തമാക്കിയെന്നു് കോട്ടയത്തെ അഡ്വ. ജെയിമോന്‍ തങ്കച്ചൻ അനുസ്മരിയ്ക്കുന്നു.

അടിയന്തിരാവസ്ഥപോലുള്ള ഏകാധിപത്യഭരണം ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗരൂകരാവണമെന്നാണു് മേല്പറഞ്ഞ 2015 ജൂണ്‍ 24ന് നടന്ന അടിയന്തരാവസ്ഥയുടെ നാല്‍പതാം വാര്‍ഷികഅനുസ്മരണച്ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ടു് പി.ബി. ആര്‍. പിള്ള പറഞ്ഞതു്. അധികാരം തലയ്ക്ക് പിടിച്ച അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച ഏകാധിപത്യ നടപടിയായിരുന്നു 1975 ജൂണ്‍ 25ന് പ്രഖ്യാപിച്ച അടിയന്തിരാവസ്ഥയെന്നും അദ്ദേഹം പറഞ്ഞു.


പി.ബി.ആർ.പിള്ള
ചിത്രത്തിനു് മലയാള മനോരമയോടു് കടപ്പാടു്
മരണം
2016 ഏപ്രിൽ 10-നു് ചികിത്സയ്ക്കായി തിരുവനന്തപുരത്ത് എത്തിയപ്പോൾ കെ.എസ്.ആർ.റ്റി.സി. ബസ്സ് ഇടിച്ചുണ്ടായ പരിക്കാണു് പി.ബി.ആർ.പിള്ളയുടെ മരണത്തിനിടയാക്കിയതു്. എം.എല്‍.എ. ക്വാര്‍ട്ടേഴ്‌സിന് മുന്നിലെ റോഡ് മുറിച്ചു കടന്നു് തൊട്ടടുത്തുള്ള ഓട്ടോ സ്റ്റാന്‍ഡിലേക്ക് പോകുവാൻ ശ്രമിയ്ക്കുന്നതിനിടെയാണു് ബസിടിച്ചത്. എംഎൽഎ ഹോസ്റ്റലിനു മുന്നിൽ ബസിടിച്ച് വീണ ഇദ്ദേഹത്തിന്റെ തലയ്ക്ക് ആഴത്തിൽ പരുക്കേറ്റിരുന്നു. വാരിയെല്ലുകളിലും പൊട്ടലുണ്ടായി. ബസ് ഡ്രൈവറും എംഎൽഎ ഹോസ്റ്റൽ ജീവനക്കാരും ചേർന്നു് ആശുപത്രിയിൽ എത്തിച്ചു. ആദ്യം പ്രവേശിപ്പിച്ച മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നു് അദ്ദേഹത്തെ അന്നു് രാത്രി തന്നെ മെച്ചപ്പെട്ട സൗകര്യമുള്ള ഒരു സ്വകാര്യ ആശുപത്രിയിലെ ക്രിട്ടിക്കൽ ഐ.സി.യു.വിലേയ്ക്കു മാറ്റി . അദ്ദേഹം ബോധം വീണ്ടെടുത്തെന്നും അപകടനില തരണം ചെയ്തെന്നും ആശുപത്രി അധികൃതർ ഏപ്രിൽ 12നു് അറിയിച്ചതിനു് ശേഷം കോട്ടയത്തേയ്ക്കു് കൊണ്ടുപോയി. കോട്ടയത്തിനടുത്ത് കുമ്മനത്ത് സഹോദരി സരസ്വതിയമ്മയുടെ വസതിയിൽ ഏപ്രിൽ 25 തിങ്കളാഴ്ച രാത്രി പത്തേമുക്കാലോടെയായിരുന്നു അന്ത്യം.
സംസ്‌കാരത്തിനുതൊട്ടുമുമ്പു് പോലീസ് സേന ഗാർഡ് ഓഫ് ഓണർ അർപ്പിയ്ക്കുന്നു
 ചിത്രത്തിനു് കടപ്പാടു് മാതൃഭൂമിയോടു്

പ്രമുഖ നേതാക്കള്‍ ഉള്‍പ്പെടെ വന്‍ ജനാവലി ആദരാഞ്ജലിയര്‍പ്പിക്കാനെത്തി
അയ്മനം മര്യാത്തുരുത്ത് പുതുവായില്‍ തറവാട് വീട്ടുവളപ്പില്‍ ഏപ്രിൽ 25ആം തീയതി ചൊവ്വാഴ്ച വൈകീട്ടുനാലുമണിയ്ക്കുനടന്ന സംസ്‌കാരച്ചടങ്ങില്‍ വിവിധ മേഖലകളില്‍പ്പെട്ട പ്രമുഖ നേതാക്കള്‍ ഉള്‍പ്പെടെ വന്‍ ജനാവലി പങ്കെടുത്തു. വിവിധ പാർട്ട‍ികളുടെ ആദ്യകാല നേതാക്കളും എത്തിയിരുന്നു.

സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍, മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എല്‍.ഡി.എഫ്. കണ്‍വീനര്‍ വൈക്കം വിശ്വന്‍, സമാജവാദി ജനപരിഷത്ത് അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. ജോഷി ജേക്കബ്ബ്, കെ.സുരേഷ് കുറുപ്പ് എം.എല്‍.എ., ജസ്റ്റിസ് കെ.ടി.തോമസ്, ജനതാദള്‍ (യു) സംസ്ഥാന സെക്രട്ടറി ജനറല്‍ ഡോ. വര്‍ഗീസ് ജോര്‍ജ്, കോണ്‍ഗ്രസ് (എസ്) സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പള്ളി, മുൻ മന്ത്രി എന് എം ജോസഫ്, ജനതാദള്‍ (യു) സംസ്ഥാന സമിതി അംഗം ആര്‍.കെ.കര്‍ത്ത, സമാജവാദി ജനപരിഷത്ത് സംസ്ഥാന സമിതി അംഗം അഡ്വ. ജെയിമോന്‍ തങ്കച്ചൻ, സി.പി.എം. ജില്ലാ സെക്രട്ടറി വി.എന്‍.വാസവന്‍. ഡി.സി.സി.പ്രസിഡന്റ് ടോമി കല്ലാനി, തോമസ് ചാഴികാടന്‍, ജനതാദള്‍ (എസ്) ജില്ലാ സെക്രട്ടറി എം.ടി.കുര്യന്‍, സിപിഎം കോട്ടയം നിയോജക മണ്ഡലം സ്ഥാനാര്‍ഥി റെജി സഖറിയാ, ബിജെപി മുന്‍ കോട്ടയം ജില്ലാ പ്രസിഡന്റും സംസ്ഥാന കമ്മറ്റി അംഗവുമായ ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍, ബിജെപി കോട്ടയം നിയോജക മണ്ഡലം സ്ഥാനാര്‍ഥിയും ബിഎംഎസ് സംസ്ഥാന വൈസ്പ്രസിഡന്റുമായ എം.എസ്. കരുണാകരന്‍, ബി.ഡി.ജെ.എസ്. സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, കോട്ടയം എസ്.എന്‍.ഡി.പി.യൂണിയന്‍ പ്രസിഡന്റ് എ.ജി.തങ്കപ്പന്‍, കോട്ടയം എന്‍.എസ്.എസ്. യൂണിയന്‍ പ്രസിഡന്റ് പി.ബാലകൃഷ്ണപിള്ള, സെക്രട്ടറി എ.എം.രാധാകൃഷ്ണന്‍നായര്‍ തുടങ്ങിയവര്‍ വസതിയിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു. എം.പി.വീരേന്ദ്രകുമാര്‍ എം.പി.ക്കുവേണ്ടി മാതൃഭൂമി കോട്ടയം യൂണിറ്റ് മാനേജര്‍ ടി.സുരേഷ് മൃതദേഹത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു.
സംസ്‌കരിക്കുന്നതിനുതൊട്ടുമുമ്പു് പോലീസ് സേന ഗാർഡ് ഓഫ് ഓണർ അർപ്പിച്ചു

പി.ബി.ആര്‍.പിള്ളയുടെ ജ്യേഷ്ഠസഹോദരന്‍ പി.കെ.കൃഷ്ണപിള്ളയുടെ മകന്‍ അഡ്വ. കെ.സന്തോഷ്‌കുമാര്‍, സഹോദരി സരസ്വതി അമ്മയുടെ മക്കളായ പി എസ് ഗോപകുമാര്‍, പ്രിയദര്‍ശന്‍, സതീഷ്‌കുമാര്‍ എന്നിവരാണ് അന്ത്യകര്‍മങ്ങള്‍ നടത്തിയത്. സഹോദരി സരസ്വതി അമ്മയുടെ മകനായ പി എസ് ഗോപകുമാര്‍ ചിതയ്ക്കു് തീ കൊളുത്തി.

അനുശോചിച്ചു
പി.ബി.ആർ.പിള്ള
ചിത്രത്തിനു് കടപ്പാടു് മലയാള മനോരമയോടു്
പഴയകാല സോഷ്യലിസ്റ്റ് പോരാളിയുടെ സമരമുന്നേറ്റങ്ങളുടെ ഓർമകളുണർത്തി സംസ്‌കാരത്തിനുശേഷം അനുസ്മരണയോഗം ചേർന്നു. സമാജവാദി ജനപരിഷത്ത് അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. ജോഷി ജേക്കബ്ബ്, അഡ്വ. കെ സുരേഷ്കുറുപ്പ് എംഎല്‍എ തുടങ്ങി നിരവധി പേര്‍ സംസാരിച്ചു.

മുന്‍ എം.എല്‍.എ. പി.ബി.ആര്‍. പിള്ളയുടെ നിര്യാണത്തില്‍ സ്പീക്കര്‍ എന്‍. ശക്തന്‍ അനുശോചനം രേഖപ്പെടുത്തി. 'എല്ലാ മേഖലകളിലും ദീര്‍ഘവീക്ഷണത്തോടെ ചിന്തിച്ച് പ്രവര്‍ത്തിച്ച കരുത്തനായ സാമാജികനായിരുന്നു അദ്ദേഹം. എഴുപതുകളില്‍, ആദ്യമായി തൊഴില്‍രഹിതര്‍ക്ക് തൊഴിലില്ലായ്മ വേതനം നല്കണമെന്ന് അദ്ദേഹം സഭയില്‍ പ്രമേയമവതരിപ്പിച്ചു. വര്‍ഷങ്ങള്‍ക്കുശേഷം അത് പ്രാബല്യത്തില്‍ വന്നു. പി.ബി.ആര്‍. പിള്ളയുടെ സഭാ പ്രവര്‍ത്തനം നമുക്ക് മാതൃകയാക്കാവുന്നതാണ് '- സ്പീക്കര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

പഴയകാല സോഷ്യലിസ്റ്റ് നേതാവും എം.എല്‍.എയും ആയിരുന്ന പി.ബി.ആര്‍.പിള്ളയുടെ നിര്യാണത്തില്‍ സമാജവാദി ജനപരിഷത്ത് സംസ്ഥാന പ്രസിഡന്റ് രമേശ് രാമുണ്ണിയും മുതിർന്ന സംസ്ഥാന നേതാക്കളിലൊരാളായ വിനോദ് പയ്യടയും അനുശോചിച്ചു.

പിണറായി വിജയന്‍ അനുശോചിച്ചു
പി.ബി.ആർ.പിള്ള
ചിത്രത്തിനു് കടപ്പാടു് മാതൃഭൂമിയോടു്
ഏറ്റുമാനൂര്‍ മുൻ എം.എല്‍.എ. പി.ബി.ആര്‍. പിള്ളയുടെ നിര്യാണത്തിൽ സി.പി.ഐ. എം. പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ അനുശോചിച്ചു. അദ്ദേഹത്തോടൊപ്പം നിയമസഭയില്‍ ഒരുമിച്ചു പ്രവർത്തിയ്ക്കുവാന്‍ അവസരം ലഭിച്ചിട്ടുണ്ടു്. അദ്ദേഹത്തിന്റെ വേർപാട് കനത്ത നഷ്ടമാണെന്നും അന്ത്യോപചാരമര്‍പ്പിച്ച ശേഷം പിണറായി അനുസ്മരിച്ചു.

ഏപ്രിൽ 10-നു് ചൊവ്വാഴ്ച പിണറായി വിജയന്‍ ഏറ്റുമാനൂരിൽ ഉദ്ഘാടനം ചെയ്യാനിരുന്ന എല്‍.ഡി.എഫ്. ഏറ്റുമാനൂര്‍ നിയോജക മണ്ഡലം പ്രചാരണ സമ്മേളനം പി.ബി.ആര്‍. പിള്ളയുടെ നിര്യാണത്തെ തുടര്‍ന്ന് മാറ്റിവെച്ചു. 1970 മുതല്‍ 79 വരെ ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തിലെ എം.എല്‍.എ. ആയി സേവനം അനുഷ്ഠിച്ച സോഷ്യലിസ്റ്റ് നേതാവ് പി.ബി.ആര്‍. പിള്ളയുടെ നിര്യാണത്തില്‍ അനുശോചിയ്ക്കുന്നതായി എല്‍.ഡി.എഫ്. ഏറ്റുമാനൂര്‍ നിയോജകമണ്ഡലം കമ്മിറ്റി അറിയിച്ചു.

കടപ്പാട് സമാജവാദി ജനപരിഷത്ത്

2016/03/21

നേതാക്കള്


महात्मा गांधी മോഹനദാസ  കർമചന്ദ്ര ഗാന്ധി मोहनदास कर्मचन्द गांधी (2 अक्टूबर 1869 - 30 जनवरी 1948) മോഹൻദാസ് കര്‍മ് ചന്ദ് ഗാന്ധി 1869 ഒക്ടോബർ 02– 1948 ജനുവരി 30


കിഷന്‍ പടനായിക് (1930 - 2004)
കടപ്പാട്: സോഷ്യലിസ്റ്റ് വാർത്താ കേന്ദ്രം


किशन पटनायक (30 जून 1930 - 27 सितंबर 2004) Kishen Pattanayak (30 June 1930 -- 27 September 2004) കിഷന് പടനായിക് (1930 - 2004)



ആചാര്യ നരേന്ദ്രദേവ Acharya Narendra Deva October 31, 1889- Feb 20,1956
आचार्य नरेन्द्रदेव (जन्म: 31 अक्तूबर, 1889 ई. सीतापुर, उत्तर प्रदेश; निधन: 19 फ़रवरी 1956 ई. इरोड, तमिलनाडु) 

ജയപ്രകാശ് നാരായൺ 1902 ഒക്ടോബർ 11 – 1979 ഒക്ടോബർ 8 जयप्रकाश नारायण (11 अक्टूबर, 1902 - 8 अक्टूबर, 1979) 

കെ എ ശിവരാമഭാരതി K. A. Sivarama Bharathy (1923-1989)
Dr. K.B.Menon (18 June,  1897 - 6 September 1967 )
कॆ. बि. मेनोन् (18 जून 1897 - 6 सितंबर 1967)
കെ. ബി. മേനോന് (1897-1967)

കെ. കേളപ്പന്‍ ( 1890 സെപ്തംബര്‍ 9 - 1971 ഒക്റ്റോബര്‍ 6 )
कॆ. केळप्प (9 सितंबर 1890 - 6 अक्टूबर 1971)
मंगलाट्ट् राघव (1921-
മംഗലാട്ട് രാഘവൻ (1921-     )

पि.ऎं. कुञ्ञिराम नम्प्यार्‍ (30 जुलाई 1905 - 25 नवंबर 1998) പി.എം. കുഞ്ഞിരാമൻ നമ്പ്യാർ (1905 ജൂലായ് 30 - 1998 നവംബർ 25)

പട്ടം താണുപിള്ള (ജൂലൈ-15, 1885 - ജൂലൈ-27, 1970) 

पॊन्नऱ श्रीधर, 22 सितंबर 1898 - 27 सितम्बर 1899 और फ़रवरी 1966 Ponnara Sreedhar  പൊന്നറ ശ്രീധർ 1898 സെപ്റ്റംബർ 22 - 1966 ഫെബ്രുവരി 27 September 1899

यूसुफ मेहर अली (23 सितंबर, 1903- 2 जुलाई 1950) Yusuf Meherally (September 23, 1903– July 2, 1950) യൂസഫ് മെഹര് അലി


राममनोहर लोहिया (मार्च २३, इ.स. १९१० - १२ अक्टूबर, इ.स. १९६७) രാം മനോഹർ ലോഹിയ (1910 മാർച്ച് 23 - 1967 ഒക്ടോബർ 12)


सुभाष चन्द्र बोस (बांग्ला: সুভাষ চন্দ্র বসু उच्चारण: शुभाष चॉन्द्रो बोशु, 23 जनवरी 1897 - 18 अगस्त 1945?)
സുഭാസ് ചന്ദ്ര ബോസ് (ജനുവരി 23, 1897 - ഓഗസ്റ്റ് 18, 1945?)
Congress president Subhas Chandra Bose ( 23 January 1897 – 18 August 1945?)  with Mohandas K. Gandhi at the Congress annual general meeting 1938.

ഭഗത് സിംഗ് (28 സെപ്റ്റംബർ 1907 – 23 മാർച്ച് 1931) भगत सिंह (२८ सितम्बर १९०७, - २३ मार्च १९३१)

Changanassery Parameshwaran Pillai (1877-1940)
ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ള (1877-1940)



दाक्षायणि  वेलायुधन् (4 July 1912 - 20 July 1978) ദാക്ഷായണി വേലായുധന് (1912 - 1978)  
Dakshayani Velayudhan married R. Velayudhan (1912-1974) a dalit leader and later Member of Parliament. Their wedding was held at Sevagram in Wardha with Gandhi and Kasturba as witnesses and a leper standing in as the priest.




दादा भाई नौरोजी ४ सितम्बर १८२५ - ३० जून १९१७
ദാദാഭായ് നവറോജി 1825 സെപ്റ്റംബർ 4-1917 ജൂൺ 30

डॉ॰ भीमराव रामजी आंबेडकर ( १४ अप्रैल, १८९१ – ६ दिसंबर, १९५६ ) Bhimrao Ramji Ambedkar (14 April 1891 – 6 December 1956) ഡോ. ഭീംറാവു അംബേഡ്കർ

ഖാൻ അബ്ദുൽ ഗാഫർ ഖാൻ 1890 – 1988
Khān Abdul Ghaffār Khān (6 February 1890 – 20 January 1988) 


ജോതിബ ഗോവിന്ദറാവു ഫൂലെ (ഏപ്രിൽ 11, 1827 -നവംബർ 28, 1890) महात्मा जोतिराव गोविंदराव फुले (जन्म - ११ अप्रैल १८२७, मृत्यु - २८ नवम्बर १८९०), Mahatma Jyotirao Govindrao Phule  (11 April 1827 – 28 November 1890)
राम इळयतु् Raman Ilayathu  രാമന്‍‍ ഇളയതു് കടപ്പാട്: സോഷ്യലിസ്റ്റ് വാർത്താ കേന്ദ്രം

सावित्रीबाई फुले (3 जनवरी 1831 – 10 मार्च 1897) സാവിത്രിബായി ഫൂലെ Savitribai Jyotirao Phule (3 January 1831 – 10 March 1897)

टि कॆ माधवन्‍  (1885—1930) T. K. Madhavan (1885—1930) ടി കെ മാധവന്‍ (1885—1930)  

जयप्रकाश नारायण 

വിഷ്ണുദേവ് ഗുപ്ത विष्णुदेव गुप्त  Vishnu Dev Gupta +2003

2016/03/01

ഒരു സോഷ്യലിസ്റ്റിന്റെ നിരീക്ഷണങ്ങള്‍



ഒരു സോഷ്യലിസ്റ്റിന്റെ നിരീക്ഷണങ്ങള്‍
വിന്‍സന്റ് പുത്തൂര്‍
സൗഹൃദം കള്‍ച്ചറല്‍ സൊസൈറ്റി
ഒളരിക്കര
തൃശൂര്‍
ഫോണ്‍ – 9349599302
വ്യത്യസ്ഥമായ ഒരു രാഷ്ര്ടീയഗ്രന്ഥം അതാണ് വിന്‍സന്റ് പുത്തൂര്‍ രചിച്ച ഒരു സോഷ്യലിസ്റ്റിന്റെ നിരീക്ഷണങ്ങള്‍ എന്ന പുസ്തകം. മുഖ്യധാരയില്‍ കാര്യമായി ശ്രദ്ധിക്കപ്പെടാതെ പോയ വ്യക്തികളേയും സംഭവങ്ങളേയുമാണ് ഇതില്‍ മുഖ്യമായും പരാമര്‍ശിക്കുന്നത്. ഒപ്പം കോണ്‍ഗ്രസിനും കമ്യൂണിസ്റ്റിനും ബി.ജെ.പിക്കുമിടയില്‍ ഏറെക്കുറെ കുറ്റിയറ്റുപോയ സോഷ്യലിസ്റ്റ് ചിന്തകളിലേക്കുള്ള ഒരു പിന്‍മടക്കവുമാണ് 90 പേജ് മാത്രമുള്ള ഈ പുസ്തകം. ജനാധിപത്യം വീണ്ടും അപകടത്തിലാവുമ്പോള്‍ ഞാന്‍ വീണ്ടും ബോബുണ്ടാക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച ജോര്‍ജ്ജ് ഫെര്‍ണാണ്ടസിനെക്കുറിച്ചാണ് ആദ്യലേഖനം.

ഇന്ത്യന്‍ രാഷ്ര്ടീയത്തില്‍ തികച്ചും വ്യത്യസ്തനായിരുന്ന ഈ വിപ്ലവകാരി അടിയന്തരാവസ്ഥക്കെതിരേ നയിച്ച ധീരപോരാട്ടവും സഞ്ജയ് ഗാന്ധി അദ്ദേഹത്തെ വധിക്കാന്‍ നിര്‍ദേശിച്ചതുമൊക്കെ ലേഖനത്തില്‍ വിവരിക്കുന്നു. 1974ലെ പ്രസിദ്ധമായ റെയില്‍വേ സമരം, അടിയന്തരാവസ്ഥയിലെ സായുധകലാപം, ജയിലില്‍ കിടന്നും 3.25 ലക്ഷം ഭൂരിപക്ഷം നേടിയത്, വ്യവസായ മന്ത്രിയായി കൊക്കൊകോള നിരോധിച്ചത്, പ്രതിറോധമന്ത്രിയായിരുന്നപ്പോള്‍ കാര്‍ഗില്‍ യുദ്ധം നയിച്ചത് തുടങ്ങി ഫെര്‍ണാണ്ടസിന്റെ ജീവിത്തിലെ പ്രധാന സംഭവങ്ങളെല്ലാം വിന്‍സന്റ് പരാമര്‍ശിക്കുന്നു. അടുത്തയിടെ അന്തരിച്ച നമ്പാടന്‍മാഷുടെ ജീവിതത്തിലെ രസകരമായ അനുഭവങ്ങളാണ് നമ്പാടന്‍ മാഷും സഞ്ചരിക്കുന്ന വിശ്വാസിയും എന്ന ലേഖനം.

രാഷ്ടീയകളരിയിലെ അങ്കചേകവരായിരുന്ന പി ആര്‍ കുറുപ്പ്, കുടിയൊഴിപ്പിക്കലുകള്‍ക്കെതിരെ എവിടെയായലും ഓടിയെത്തി സമരം നയച്ചിരുന്ന ബി. വെല്ലിംഗ്ടണ്‍, വ്യത്യസ്ഥനായ പുരാഹിതനും പോരാളിയുമായിരുന്ന ഫാദര്‍ വടക്കന്‍, സോഷ്യലിസ്റ്റുകള്‍ മറന്നുപോയ ബി.സി. വര്‍ഗീസ് തുടങ്ങിയവരെ കുറിച്ചാണ് പിന്നീടുള്ള കുറിപ്പുകള്‍. ഉടുമ്പന്‍ ചോല, പുല്‍പ്പള്ളി, അമ്പലവയല്‍, ഷാമോഗ, ഗൂഢല്ലൂര്‍, മാങ്കുളം തുടങ്ങി വിവിധ മേഖലകളില്‍ വെല്ലിംഗ്ടണ്‍ നയിച്ച സമരങ്ങള്‍ വിന്‍സന്റ് പുതുതലമുറയെ ഓര്‍മ്മിപ്പിക്കുന്നു. വിശുദ്ധകുര്‍ബാന പോലും സമരായുധമാക്കുകയും കമ്യൂണിസ്റ്റ് സഹചാരിയുമായിരുന്ന വടക്കനച്ചന്‍ വിമോചന സമരകാലത്ത് കമ്യൂണിസ്റ്റ് വിരുദ്ധനായ കഥ വിന്‍സന്റ് വിവരിക്കുന്നു.
1114ലെ ജാഥ നയിച്ച അക്കാമ്മ ചെറിയാന്‍, ഓര്‍ക്കാന്‍ മറന്നുപോയ എ.വി. ആര്യന്‍, ഗോവ കച്ച് സമരങ്ങള്‍ നയിച്ച ശിവരാമഭാരതി, ജനകീയ പ്രതിരോധരംഗത്തെ സോഷ്യലിസ്റ്റ് കെ പി മുഹമ്മദ് തുടങ്ങിയ ലേഖനങ്ങള്‍ മലയാളി പൊതുവില്‍ ഓര്‍ക്കാത്ത നേതാക്കളെ കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പുകളാണ്. ഉത്തരവാദ ഭരണത്തിനായി തിരുവിതാംകൂറില്‍ നടന്ന വീരോചിതമായ സമരത്തിന്റെ മുന്നണി പോരാളിയായിരുന്ന അക്കാമ്മ ചെറിയാന്‍. 1938 ഒക്‌ടോബര്‍ 23നു ചിത്തിരതിരുന്നാള്‍ രാജാവിന്റെ കൊട്ടാരത്തിലേക്കു കോണ്‍ഗ്രസ് നേതൃത്വത്തില്‍ നടന്ന വന്‍ മാര്‍ച്ചിനു നേരെ വെടിവയ്ക്കാനൊരുങ്ങിയ പട്ടാളമേധാവി കേണല്‍ വാട്കിന്റെ മുന്നില്‍, സ്വന്തം ബ്ലൗസ് കീറി 'വയ്‌ക്കെടാ വെടി'യെന്നു ആക്രോശിക്കുകയായിരന്നു. സ്വാതന്ത്ര്യസമരത്തിലെ ഏറ്റവും ഉജ്വലമായ ഈ ഏട് പുതിയ ഫെമിനിസ്റ്റുകള്‍ക്കുപോലും അറിയാനിടയില്ല.
സി.പി.എമ്മിനെതിരേ കലാപത്തിന്റെ കൊടിയുയര്‍ത്തിയ ആദ്യകാല നേതാവ് എ.വി. ആര്യന്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോള്‍ ജില്ലാകലക്ടര്‍ക്കും കലക്ടറേറ്റിനും മാത്രമല്ല, അതുവരെ ആരും നികുതി ചുമത്താതിരുന്ന സ്വന്തം ഇല്ലത്തിനു പോലും നികുതി ചുമത്തിയ സംഭവം വിന്‍സന്റ് ഓര്‍മിപ്പിക്കുന്നു.

ഓഗസ്റ്റ് വിപ്ലവത്തിന്റെ കുതിപ്പും കിതപ്പും, വീണ്ടുമൊരു ഉപ്പു സത്യാഗ്രഹം, മാര്‍ക്‌സില്‍ നിന്ന് ഗാന്ധിയിലേക്ക്, സോഷ്യലിസ്റ്റുകളുടെ വര്‍ത്തമാനം തുടങ്ങിയ ലേഖനങ്ങള്‍ ലേഖകന്റെ രാഷ്ര്ടീയ നിലപാട് വ്യക്തമാക്കുന്നു. മേധാ പട്കര്‍, ബിനായക് സെന്‍, സ്വാമി അഗ്നിവേശ് തുടങ്ങിയവരെ പ്രത്യേകം പരാമര്‍ശിക്കുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപനത്തിനു കാരണമായ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ ഇന്ദിരാഗാന്ധിക്കനുകൂലമായ വിധിയെ വിന്‍സന്റ് രൂക്ഷമായി വിമര്‍ശിക്കുന്നു. വിന്‍സന്റ് ഓര്‍മ്മിപ്പിക്കുന്ന മറ്റൊരു പ്രധാന ചരിത്രവസ്തുത ഭൂപരിഷ്‌കരണ ബില്ലിനെ കുറിച്ചാണ്. ഇന്ത്യയില്‍ ആദ്യത്തെ ഭൂപരിഷ്‌കരണബില്‍ കൊണ്ടുവന്നത് പട്ടം താണുപിള്ളയായിരുന്നെന്ന് സമര്‍ത്ഥിക്കുന്ന വിന്‍സന്റിന്റെ കുറിപ്പ് ചരിത്ര രാഷ്ര്ടീയ വിദ്യാര്‍ത്ഥികള്‍ വായിക്കേണ്ടതാണ്. അന്ന് അദ്ദേഹം തിരു - കൊച്ചി മുഖ്യമന്ത്രിയായിരുന്നു. അദ്ദേഹത്തിന്റെ മന്ത്രി സഭാംഗമായിരുന്ന പി എസ് നടരാജന്‍ പിള്ള ബില്ലവതരിപ്പിച്ചത്. എന്നാല്‍, ബില്‍ പാസായാല്‍ തിരു - കൊച്ചി പി.എസ്.പി. ഒറ്റക്കു ഭരിക്കുമെന്ന് ഭയപ്പെട്ട കോണണ്‍ഗ്രസും കമ്യൂണിസ്റ്റും ഭയപ്പെട്ടു. അവിശ്വാസ പ്രമേയത്തില്‍ തട്ടി മന്ത്രിസഭയും ഭുപരിഷ്‌കരണ ബില്ലും വീണു. വിമോചനസമരകാലത്ത് ഗോപാലന്‍ ചേറ്റുപുഴ അവതരിപ്പിച്ച ഈ സമരം മോചനത്തിനാണ്, ഞങ്ങള്‍ വരുന്നു എന്നീ നാടകങ്ങളെ കുറിച്ചുള്ള കുറിപ്പ് രാഷ്ര്ടീയ-നാടക വിദ്യാര്‍ത്ഥികള്‍ക്കും പ്രയോജനപ്പെടും.
കടപ്പാട് മംഗളം ദിനപത്രം 2013 ഓഗസ്റ്റ്