2009/04/15

സമാജ്‌വാദി ജനപരിഷത്തിന്റെ തെരഞ്ഞെടുപ്പു്പ്രചരണ പര്യടനം പൂര്‍ത്തിയായി


കോട്ടയം കോട്ടയം ബാറിലെ അഭിഭാഷകനായ ജയ്‌മോന്‍ തങ്കച്ചന്‍ സമാജ്‌വാദി ജനപരിഷത്തിന്റെ കേരളത്തിലെ ആദ്യത് ലോക്‌സഭാ സ്ഥാനാര്‍ത്ഥിയാണ്‌.നിരവധി ജനകീയസമരങ്ങളില്‍ പങ്കെടുത്തിട്ടുള്ള ഈ 39 കാരന്റെ കന്നിയങ്കമാണിത്‌. ഗ്ലാസ്‌ ടംബ്ലറാണ്‌ ചിഹ്നം.


വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ സോഷ്യലിസ്റ്റ്‌ പ്രസ്ഥാനത്തില്‍ ആകൃഷ്ടനായി. 1992 മുതല്‍ലോഹിയാ വിചാരവേദിയില്‍ പ്രവര്‍ത്തനം തുടങ്ങി. ഡങ്കല്‍ വിരുദ്ധജാഥ, പൂയംകുട്ടി പദ്ധതിവിരുദ്ധ പദയാത്ര, പ്ലാച്ചിമടയിലെ കൊക്കക്കോള വിരുദ്ധസമരം തുടങ്ങിയവയില്‍ പങ്കാളിയാണ്‌. ദളിത്‌ ക്രൈസ്‌തവര്‍, മിശ്രവിവാഹിതരുടെ മക്കള്‍ തുടങ്ങിയ വിഭാഗങ്ങളെ ഏകോപിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. സമാജ്‌വാദി ജനപരിഷത്തിന്റെ കോട്ടയം ജില്ലാ ജനറല്‍ സെക്രട്ടറിയുമാണ്‌ ഈ കടപ്പൂര്‍സ്വദേശി. സ്‌കൂളധ്യാപികയായ ശാലിനിയാണ്‌ ഭാര്യ. ആര്‍ദ്ര മകളും.

ലോക്‌സഭാ മണ്ഡലത്തിലെ പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളിലുള്‍പ്പെടെ ചെന്ന്‌ സമ്മതിദായകരെ നേരില്‍ക്കണ്ട്‌ വോട്ടുചോദിക്കുകയാണ്‌ ജയ്‌മോന്‍. അവരുടെ പ്രശ്‌നങ്ങള്‍ കണ്ടുമനസ്സിലാക്കുയും ചെയ്യുന്നു.


 കോട്ടയം ലോകസഭാമണ്ഡലത്തിലെ മാതൃകാ ബാലറ്റ്




2009/04/11

സാമ്രാജ്യത്വവിധേയരുടെ വിപ്ലവ മുഖംമൂടി

ഡോ. ആസാദ്‌ 

മുഖ്യധാരാ രാഷ്ട്രീയപ്രസ്ഥാനങ്ങളെല്ലാം ഇടതുവലതുഭേദമില്ലാതെ സാമ്രാജ്യത്വ ആഗോളീകരണത്തിന്റെ നയസമീപനങ്ങള്‍ക്ക്‌ കീഴ്‌പെട്ടുകഴിഞ്ഞ സന്ദര്‍ഭത്തിലാണ്‌ പതിനഞ്ചാം ലോകസഭാ തിരഞ്ഞെടുപ്പ്‌ നടക്കുന്നത്‌. 
എല്‍.ഡി.എഫ്‌., യു.ഡി.എഫ്‌., ബി.ജെ.പി. എന്നിങ്ങനെയുള്ള മൂന്ന്‌ പ്രബല ചേരികളാണല്ലോ കേരളത്തിലുള്ളത്‌. ഈ മൂന്നു ചേരികളും ഒരേ സാമ്പത്തിക വികസനനയങ്ങളില്‍ എത്തിപ്പെട്ടിരിക്കുന്നു. സാമ്രാജ്യത്വ ധനകാര്യസ്ഥാപനങ്ങളെ വന്‍തോതില്‍ ആശ്രയിക്കാനും ഊഹമൂലധനശക്തികള്‍ക്ക്‌ സ്വാഗതമരുളാനും ഇവരെല്ലാം മുന്നിലുണ്ട്‌. വികസ്വരരാഷ്ട്രങ്ങളുടെ സാമ്പത്തിക, രാഷ്ട്രീയ ഘടനകള്‍ പുതുക്കിപ്പണിയാനുള്ള സാമ്രാജ്യത്വത്തിന്റെ ഗവണ്‍മെന്റ്‌ നവീകരണപദ്ധതി (ങംജ) കള്‍ക്ക്‌ കളമൊരുക്കിക്കൊടുക്കുന്നതും മറ്റാരുമല്ല. ഇതുമൂലം പഴയ സോഷ്യലിസ്റ്റനുഭാവമുള്ള സാമ്പത്തികാസൂത്രണ പദ്ധതികളുടെയും മനോഭാവത്തിന്റെയും ചിറകുകളാണ്‌ അരിഞ്ഞുവീഴ്‌ത്തപ്പെട്ടത്‌. 
പൊതുമേഖലാ സംരംഭങ്ങള്‍ തകര്‍ക്കപ്പെടുകയോ നിര്‍ജീവമാക്കപ്പെടുകയോ ചെയ്‌തു. ക്ഷേമപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായി. ഭൂരഹിതരുടെയും തൊഴില്‍ രഹിതരുടെയും എണ്ണം വര്‍ധിച്ചു. ഒരുഭാഗത്ത്‌ വന്‍കിട കൈയേറ്റങ്ങള്‍ വര്‍ധിച്ചപ്പോള്‍ മറുഭാഗത്ത്‌ ഭൂമിയില്‍നിന്നു കുടിയിറക്കപ്പെടുന്നവരുടെ എണ്ണം വര്‍ധിച്ചു. ആരോഗ്യമേഖല വന്‍കിട ഔഷധകുത്തകകളുടെ കൈവെള്ളയിലമര്‍ന്നു. വിദ്യാഭ്യാസം ധന മാഫിയാസംഘങ്ങളും സാമുദായികശക്തികളും കച്ചവടസംരംഭമാക്കി. തൊഴില്‍ശാലകള്‍ അടച്ചുപൂട്ടുകയായി. സ്വകാര്യസംരംഭകര്‍ക്ക്‌ ഒരു തൊഴില്‍നിയമവും ബാധകമല്ലാതെ അഴിഞ്ഞാടാന്‍ അവസരം നല്‌കി. കുടിവെള്ളം വില്‌പനച്ചരക്കാക്കി. പ്രകൃതിവിഭവങ്ങള്‍ വലിയ തോതില്‍ കൊള്ളയടിക്കപ്പെട്ടു. ഈ നയങ്ങളുടെ പേരില്‍ നമ്മുടെ നാട്ടില്‍ സമരങ്ങളുടെ വേലിയേറ്റമുണ്ടായില്ല. സമരപ്രസ്ഥാനങ്ങള്‍ മിതവാദികളോ മുതലാളിത്ത പക്ഷപാതികളോ ആയി മാറി. 
ഇത്തരമൊരു സാഹചര്യത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പു വരുമ്പോള്‍ സ്വാഭാവികമായും ചര്‍ച്ച ചെയ്യപ്പെടേണ്ടത്‌ ജനങ്ങളുടെ ജീവല്‍പ്രശ്‌നങ്ങളാണ്‌. അവ ചര്‍ച്ചയ്‌ക്കുവന്നാല്‍ അതിനെ അഭിമുഖീകരിക്കാനുള്ള കെല്‌പ്‌ മുഖ്യധാരാ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കില്ല. അതിനാല്‍ അവരെല്ലാം വ്യാജപ്രശ്‌നങ്ങള്‍ ഉയര്‍ത്തുകയാണ്‌. അവിശുദ്ധവും രാജ്യത്തിന്റെ ഭാവിക്ക്‌ അപകടകരവുമായ കൂട്ടുകെട്ടുകളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്‌. സാമുദായികശക്തികളെ വന്‍തോതിലാണ്‌ ഇക്കൂട്ടര്‍ ആശ്രയിക്കുന്നത്‌. വിവിധ ജാതി, മത, സമുദായ വിഭാഗങ്ങളില്‍പ്പെട്ട സാധാരണ മനുഷ്യരുടെ പൊതുവായ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണേണ്ട രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ പണമേധാവിത്വത്തിനും സാമ്രാജ്യത്വത്തിനും വഴങ്ങി അതിന്റെ ജീര്‍ണതകളെയും വാരിപ്പുണരുകയാണ്‌. വര്‍ഗീയ ലഹളകളിലേക്ക്‌ നയിക്കുംവിധമുള്ള ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയതകളുടെ ചേരിതിരിവിന്‌ സഹായകരമാം വിധത്തിലാണ്‌ പിണറായി വിജയന്‍- മഅദനി ബന്ധം രൂപപ്പെട്ടിരിക്കുന്നത്‌. ഇത്തരം അവിശുദ്ധബന്ധങ്ങള്‍ വലതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക്‌ മുമ്പേ ശീലവുമാണ്‌. 
നവമുതലാളിത്തത്തിന്റെ സാമ്പത്തിക, വികസന നയങ്ങള്‍ പിന്തുടരുമ്പോള്‍ അവയുടെ ജീര്‍ണതകള്‍ കടന്നുകയറുക എളുപ്പമാണ്‌. '90-കളുടെ മധ്യത്തോടെ ഇടതുപക്ഷം, വിശേഷിച്ചും സി.പി.എം. നാലാംലോകം വഴി എത്തിപ്പെട്ടത്‌ സാമ്രാജ്യത്വവികസന പാതയിലാണ്‌. അതിന്റെ സ്വാഭാവികമായ പരിണതിയാണ്‌ ലാവലിന്‍കേസ്‌. അതിന്റെ ഓരോ ചുവടിലും പ്രകടമായ രാഷ്ട്രീയവ്യതിയാനമുണ്ട്‌. ബെല്‍ എന്ന പൊതുമേഖലാസ്ഥാപനത്തെ നിരാകരിച്ചതിലും ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ തള്ളിക്കളഞ്ഞതിലും കോഴയാകാമെന്നു തീരുമാനിച്ചതിലുമെല്ലാം അതു പ്രകടമാണ്‌. 
വലിയ സാമ്രാജ്യത്വവിരുദ്ധതയുടെ മുഖംമൂടിയണിഞ്ഞാണ്‌ ഇവരെല്ലാം വോട്ട്‌ തേടുന്നത്‌. സാമ്രാജ്യത്വാനുകൂല സാമ്പത്തിക, വികസനനയങ്ങള്‍ നടപ്പാക്കുന്നവര്‍ സാമ്രാജ്യത്വവിരുദ്ധരാകുന്നത്‌ എങ്ങനെയാണ്‌? ആണവക്കരാറിന്റെയും ഇസ്രായേല്‍ ബന്ധത്തിന്റെയും കാര്യമാണ്‌ ചിലര്‍ ഉയര്‍ത്തുന്നത്‌. ശീതയുദ്ധത്തെത്തുടര്‍ന്ന്‌ 1991-ല്‍ പുത്തന്‍ സാമ്പത്തികനയവും അമേരിക്കാനുകൂലമായി ചേരിചേരാ നയത്തില്‍ വന്ന മാറ്റവുമാണ്‌ രണ്ടിനും അടിസ്ഥാനം. നരസിംഹറാവു ഗവണ്‍മെന്റാണ്‌ രണ്ടിനും തുടക്കം കുറിച്ചത്‌. തുടര്‍ന്നുവന്ന ബി.ജെ.പി. ഗവണ്‍മെന്റും ഇപ്പോള്‍ കാലാവധി തീരുന്ന യു.പി.എ. ഗവണ്‍മെന്റും പലപ്പോഴായി ആണവക്കരാറിന്റെ മുന്നുപാധികളില്‍ ഒപ്പിട്ടിരുന്നു. ഇതിന്റെ ഭാഗമായി പലപ്പോഴും അമേരിക്കന്‍ സൈനികവിമാനങ്ങള്‍ ഇന്ത്യയിലെത്തി. സംയുക്താഭ്യാസപരിശീലനങ്ങള്‍ നടന്നു. അപ്പോഴൊന്നും കനത്ത പ്രതിഷേധമുയര്‍ത്താന്‍ ഇടതുപക്ഷത്തിനും കഴിഞ്ഞില്ല. തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ്‌ 'നല്ല ബുദ്ധി' തോന്നുന്നത്‌. ഇസ്രായേല്‍ വിഷയവും അങ്ങനെത്തന്നെ. നരസിംഹറാവു ഗവണ്‍മെന്റ്‌ ഇസ്രായേലിന്‌ അംഗീകാരം നല്‌കിയത്‌ സാമ്രാജ്യത്വ സമ്മര്‍ദംമൂലമാണ്‌. തുടര്‍ന്നുവന്ന കോണ്‍ഗ്രസ്‌, ബി.ജെ.പി. മുന്നണി സര്‍ക്കാറുകള്‍ക്കും ഇടതുപക്ഷപിന്തുണയുള്ള സര്‍ക്കാറിനും ഇസ്രായേലിനുള്ള അംഗീകാരം പിന്‍വലിക്കാന്‍ കഴിഞ്ഞില്ല. മുസ്‌ലിം ഭൂരിപക്ഷപ്രദേശങ്ങളില്‍ ഇപ്പോള്‍ പരസ്‌പരം ചളിവാരിയെറിയുന്നത്‌ ഇസ്രായേലിന്റെ പേരിലാണ്‌. 
ചുരുക്കത്തില്‍ മുന്നണികള്‍ തമ്മില്‍ അവ സ്വീകരിക്കുന്ന രാഷ്ട്രീയ, സാമ്പത്തിക നയങ്ങളുടെ കാര്യത്തില്‍ ഒരു വ്യത്യാസവുമില്ലാതായിരിക്കുന്നു. ദേശീയ പ്രസ്ഥാനത്തിന്റെയും തൊഴിലാളിവര്‍ഗ പ്രസ്ഥാനങ്ങളുടെയും പാരമ്പര്യമുള്ള ഒരു പുതിയ പ്രസ്ഥാനം അനിവാര്യമായിട്ടുണ്ട്‌. ഇടതുപക്ഷ ഏകോപനസമിതി ഈ ലക്ഷ്യത്തോടെയാണ്‌ തിരഞ്ഞെടുപ്പിനെ നേരിടുന്നത്‌. 

കടപ്പാടു് : ഏപ്രില്‍‍‍ 11 2009 മാതൃഭൂമി

മുന്നണികള്‍‍ക്കു് പുറത്തുള്ള രാഷ്ട്രീയം സ്വാധീനമാര്‍‍ജിയ്ക്കം - ജോഷി

കൂത്താട്ടുകുളം:  കേരളത്തില്‍ എല്‍ ഡി എഫ് യു ഡി എ ഫ് ഭാ ജ പ മുന്നണികളെ അപ്രസക്തമാക്കിക്കൊണ്ടുള്ള ജനകീയ രാഷ്ട്രീയം വളര്‍‍ച്ച നേടുമെന്നു് സമാജവാദി ജനപരിഷത്തു്  ദേശീയ ഉപാദ്ധ്യക്ഷന്‍ അഡ്വ. ജോഷി ജേക്കബ്  പ്രസ്താവിച്ചു. സമാജവാദി ജനപരിഷത്തിനു്സ്ഥാനാര്‍ഥിയില്ലാത്ത ലോകഭാ മണ്ഡലങ്ങളില്‍  ജനകീയ സമരപ്രസ്ഥാനങ്ങളുടെയും ആഗോളസല്ക്കരണവിരുദ്ധ പ്രസ്ഥാനങ്ങളുടെയും സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കും.

 

തൃശൂര്‍ ലോകഭാ മണ്ഡലത്തില്‍  മുരിയാട് കര്‍ഷക മുന്നേറ്റം സ്ഥാനാര്‍ഥി കുഞ്ഞന്‍ പുലയനെയും എറണാകുളം ലോകഭാ മണ്ഡലത്തില്‍ മൂലമ്പിള്ളി  കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി സ്ഥാനാര്‍ഥി മേരി ഫ്രാന്‍സിസിനെയും  എംസിപിഐ യുണൈറ്റഡ് ( The Marxist Communist Party of India-United [ MCPI-U] ) മത്സരിക്കുന്ന,ചാലക്കുടിയില്‍ ടി.എസ്‌. നാരായണനെയും കൊല്ലത്തു് പി. കൃഷ്‌ണമ്മാളിനെയും  ഇടതുപക്ഷഏകോപന സമിതി മത്സരിക്കുന്ന,പൊന്നാനിയില്‍ഡോ. ആസാദിനെയും പാലക്കാട്ട് എം.ആര്‍.മുരളിയെയും കോഴിക്കോട് മണ്ഡലത്തില്‍ അഡ്വ. കുമാരന്‍ കുട്ടിയെയും വടകരയില്‍ടി.പി.ചന്ദ്രശേഖരനെയും ആറ്റിങ്ങലില്‍ എം ജയകുമാറിനെയും ആണു് സമാജവാദി ജനപരിഷത്തു് പിന്തുണയ്ക്കുന്നതു്. കോട്ടയം ലോകഭാ മണ്ഡലത്തില്‍  സമാജവാദി ജനപരിഷത്തു് സ്ഥാനാര്‍ഥി അഡ്വ. ജയ്‌മോന്‍ തങ്കച്ചന്‍‍ മത്സരിക്കുന്നുണ്ടു്.

പോരാട്ടവീര്യത്തോടെ ഇവരും.....

മാതൃഭൂമി

കോട്ടയം: വോട്ടിന്റെ കണക്കുകള്‍ക്കപ്പുറം തങ്ങള്‍ പ്രതിനിധീകരിക്കുന്ന രാഷ്‌ട്രീയ പ്രസ്ഥാനങ്ങളുടെ ആശയങ്ങളും ആദര്‍ശങ്ങളും ജനങ്ങളിലെത്തിക്കുകയും നാടിന്റെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുകയും ചെയ്യുന്ന ചില സ്ഥാനാര്‍ത്ഥികള്‍കൂടി കോട്ടയത്ത്‌ തിരഞ്ഞെടുപ്പുഗോദായിലുണ്ട്‌. 

അവരില്‍, സമാജ്‌വാദി ജനപരിഷത്തിന്റെ അഡ്വ.ജയ്‌മോന്‍ തങ്കച്ചന്‍, ബി.എസ്‌.പി.യുടെ അഡ്വ.സ്‌പെന്‍സര്‍ മാര്‍ക്കസ്‌, സി.പി.ഐ. (എം.എല്‍.)സ്ഥാനാര്‍ത്ഥി ശശിക്കുട്ടന്‍ വാകത്താനം എന്നിവര്‍ മണ്ഡലത്തില്‍ ശ്രദ്ധേയരാണ്‌. 

കോട്ടയം ബാറിലെ അഭിഭാഷകനായ ജയ്‌മോന്‍ തങ്കച്ചന്‍ സമാജ്‌വാദി ജനപരിഷത്തിന്റെ കേരളത്തിലെ ആദ്യത്തെ ലോക്‌സഭാ സ്ഥാനാര്‍ത്ഥിയാണ്‌. നിരവധി ജനകീയസമരങ്ങളില്‍ പങ്കെടുത്തിട്ടുള്ള ഈ 39 കാരന്റെ കന്നിയങ്കമാണിത്‌. ഗ്ലാസ്‌ ടംബ്ലറാണ്‌ ചിഹ്നം. 

വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ സോഷ്യലിസ്റ്റ്‌ പ്രസ്ഥാനത്തില്‍ ആകൃഷ്ടനായി. 1992 മുതല്‍ ലോഹ്യാവിചാരവേദിയില്‍ പ്രവര്‍ത്തനം തുടങ്ങി. ഡങ്കല്‍ വിരുദ്ധജാഥ, പൂയംകുട്ടി പദ്ധതിവിരുദ്ധ പദയാത്ര, പ്ലാച്ചിമടയിലെ കൊക്കക്കോള വിരുദ്ധസമരം തുടങ്ങിയവയില്‍ പങ്കാളിയാണ്‌. ദളിത്‌ ക്രൈസ്‌തവര്‍, മിശ്രവിവാഹിതരുടെ മക്കള്‍ തുടങ്ങിയ വിഭാഗങ്ങളെ ഏകോപിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. സമാജ്‌വാദി ജനപരിഷത്തിന്റെ കോട്ടയം ജില്ലാ ജനറല്‍ സെക്രട്ടറിയുമാണ്‌ ഈ കടപ്പൂര്‍സ്വദേശി. സ്‌കൂളധ്യാപികയായ ശാലിനിയാണ്‌ ഭാര്യ. ആര്‍ദ്ര മകളും. 

ലോക്‌സഭാ മണ്ഡലത്തിലെ പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളിലുള്‍പ്പെടെ ചെന്ന്‌ സമ്മതിദായകരെ നേരില്‍ക്കണ്ട്‌ വോട്ടുചോദിക്കുകയാണ്‌ ജയ്‌മോന്‍. അവരുടെ പ്രശ്‌നങ്ങള്‍ കണ്ടുമനസ്സിലാക്കുയും ചെയ്യുന്നു. 

ബി.എസ്‌.പി. സ്ഥാനാര്‍ത്ഥി അഡ്വ.സ്‌പെന്‍ഡര്‍ മാര്‍ക്കസ്‌ മത്സരിക്കുന്നത്‌ ആന ചിഹ്നത്തിലാണ്‌. കൊട്ടാരക്കര വിലങ്ങറ സ്വദേശിയായ ഈ നാല്‌പതുകാരന്‍ കൊല്ലം ബാറിലെ അഭിഭാഷകനാണ്‌. പാര്‍ട്ടിയുടെ മുന്‍ സംസ്ഥാനസമിതിയംഗമായ ഇദ്ദേഹത്തിന്‌ ഇത്‌ കന്നിയങ്കവും. അവിവാഹിതനാണ്‌. 

കേരളത്തിലെ ദളിത്‌-ആദിവാസി സമരങ്ങളുടെ മുന്നണിപ്പോരാളിയാണ്‌ ഇദ്ദേഹം. ആദിവാസിഭൂമിപ്രശ്‌നവുമായി ബന്ധപ്പെട്ട്‌ 1992ല്‍ സി.കെ.ജാനുവിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനുമുന്നില്‍ നടന്ന നിരാഹാരസമരം, 2000ല്‍ നടന്ന കുടില്‍കെട്ടിസമരം എന്നിവയുടെ കണ്‍വീനറായിരുന്നു സ്‌പെന്‍സര്‍. ചെങ്ങറ ഐക്യദാര്‍ഢ്യസമിതിയുടെ കണ്‍വീനര്‍മാരിലൊരാളുമാണ്‌. 

ദളിത്‌ ക്രൈസ്‌തവരുടെ സംവരണം, ഭൂമിയുടെ പ്രശ്‌നം തുടങ്ങിയവ ഉയര്‍ത്തിയാണ്‌ തിരഞ്ഞെടുപ്പുപ്രചാരണം. ഗ്രാമങ്ങളും ഉള്‍പ്രദേശങ്ങളും കോളനികളും കേന്ദ്രീകരിച്ച്‌ ഊര്‍ജ്ജിതമായ പ്രചാരണം നടത്തുന്നുണ്ട്‌. 

സി.പി.ഐ. (എം.എല്‍.) സ്ഥാനാര്‍ത്ഥി ശശിക്കുട്ടന്‍ വാകത്താനം കവിയും ശില്‌പിയുമാണ്‌. 15 വര്‍ഷമായി പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകനായ ഇദ്ദേഹം ജില്ലാ സെക്രട്ടേറിയറ്റംഗം, കള്‍ച്ചറല്‍ ഫോറം ജില്ലാ കണ്‍വീനര്‍ എന്നീ ചുമതലകളും വഹിക്കുന്നു. സിവില്‍ എന്‍ജിനിയറിങ്ങില്‍ ഡിപ്ലോമയുണ്ട്‌ ഈ 53 കാരന്‌. 'ഒരുപിടി മണ്ണ്‌', 'സ്വാതന്ത്ര്യത്തിന്റെ നാനാര്‍ത്ഥങ്ങള്‍' എന്നീ കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. 

തിരഞ്ഞെടുപ്പ്‌ വര്‍ഗ്ഗസമരത്തിനുള്ള പോരാട്ടവേദിയായി ഇദ്ദേഹം കാണുന്നു. ജയപരാജയങ്ങള്‍ സാങ്കേതികം മാത്രം. ജനങ്ങളിലേക്കിറങ്ങിച്ചെന്ന്‌ രാഷ്‌ട്രീയനിലപാടുകള്‍ വിശദീകരിച്ച്‌ വോട്ടുതേടുകയാണ്‌ ഇദ്ദേഹം. നാട്ടുകാരില്‍നിന്നു പിരിവെടുത്ത്‌ കെട്ടിവയ്‌ക്കാനുള്ള തുക സ്വരൂപിച്ചു. പ്രചാരണത്തിനുള്ള ധനം സമാഹരിച്ചതും പൊതുജനങ്ങളില്‍നിന്നുതന്നെ. സി.പി.എം., കോണ്‍ഗ്രസ്‌, ബി.ജെ.പി. എന്നിവയ്‌ക്കെതിരെ ജനകീയജനാധിപത്യബദല്‍ എന്ന സന്ദേശം ഉയര്‍ത്തി തിരഞ്ഞെടുപ്പുപൊതുയോഗങ്ങളും വാഹനപര്യടനങ്ങളും സംഘടിപ്പിക്കുന്നുണ്ട്‌. ബീനയാണ്‌ ഭാര്യ. മീനു മകളും. പട്ടമാണ്‌  ശശിക്കുട്ടന്‍ വാകത്താനത്തിന്റെ തിരഞ്ഞെടുപ്പുചിഹ്നം. 

 

കടപ്പാടു് : ഏപ്രില്‍‍‍ 10 2009 മാതൃഭൂമി

2009/04/09

ഉള്ളടക്കം

1. ഭരണഘടനയുടെ ആമുഖത്തില്‍ 'സോഷ്യലിസം' തുടരാം
2. ഭരണഘടനയിലെ സോഷ്യലിസം
3. സോഷ്യലിസ്റ്റ് പുനരേകീകരണം യാഥാര്‍ഥ്യമാകുമെന്നു് സുരേന്ദ്രമോഹനന്‍
4. ചെങ്ങറ സമരം : മുഖ്യമന്ത്രി ഏതു്പക്ഷമെന്നു് വ്യക്തമാക്കണം
5. കേന്ദ്രസര്‍ക്കാര്‍ കര്‍ഷകദ്രോഹ നയം മാറ്റണമെന്നു് സമാജവാദി ജനപരിഷത്തു് ദേശീയ നിര്‍വാഹകസമിതി
6. സമാജവാദി ജനപരിഷത്ത് സംസ്ഥാന ശിബിരം വെള്ളിയാഴ്ച തുടങ്ങും
7. കേരളീയ സാമൂഹ്യവ്യവസ്ഥയില്‍ ജാതിയുടെ വിഷപ്പല്ലുകള്‍ ഇപ്പോഴും-- പെരുമ്പടവം ശ്രീധരന്‍
8. ജാതിസംവരണം സാമൂഹിക വിപ്ളവത്തിന്
9. യോഗേന്ദ്രയാദവിന്റെ കേരളപര്യടനം: 'മലയാള മനോരമ ' നല്കിയ വാര്‍ത്താപരിഗണന
10യോഗേന്ദ്രയാദവിന്റെ കേരളപര്യടനം: 'കോട്ടയം വാര്‍ത്ത' നല്കിയ വാര്‍ത്താപരിഗണന
11. ജാതി സംവരണം സമഗ്രമായസംവരണ നയത്തിലൂടെ സഫലമാക്കണം: യോഗേന്ദ്രയാദവ്
12 യോഗേന്ദ്രയാദവിന്റെ കേരളപര്യടനം: 'മംഗളം ദിനപത്രം' നല്കിയ വാര്‍ത്താപരിഗണന
13 കിഷന്‍ പട്‌നായക്‌ സ്‌മാരക ദേശീയ സെമിനാര്‍: 'കോട്ടയം വാര്‍ത്ത' നല്കിയ വാര്‍ത്താപരിഗണന
14ഷമിംമോദിയെ മോചിപ്പിക്കുക
15 ഭീകരതയ്‌ക്കെതിരെ സദ്‌ബുദ്ധി
16 കാര്‍ഷിക പ്രതിസന്ധിയെക്കുറിച്ച്‌ കേരള കര്‍ഷക മുന്നണി സെമിനാര്‍
17 അടിസ്ഥാനപ്രശ്‌നങ്ങളുമായി സമാജ്‌വാദി പരിഷത്ത്‌ തിരഞ്ഞെടുപ്പിനൊരുങ്ങി
18 സമാജവാദി ജനപരിഷത്ത് ഏഴിടത്ത് മത്സരിക്കും
19 വിദ്യാഭ്യാസ അവകാശ സമ്മേളനം നടത്തും
20 സംവരണനയം പരിഷ്‌കരിക്കണം - സമാജ്‌വാദി പരിഷത്ത്‌
21 സി.പി.എമ്മിന്‌ രാഷ്ട്രീയ പാപ്പരത്തം - സമാജ്‌വാദി പരിഷത്ത്‌
22 സമാജവാദി ജനപരിഷത്ത് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍
23 ബദല്‍ രാഷ്ട്രീയം കെട്ടിപ്പടുക്കുക: ജോഷി ജേക്കബ്
24 കോട്ടയം മണ്ഡലം സമാജവാദി ജനപരിഷത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി
25 സമാജവാദി ജനപരിഷത്ത് സ്ഥാനാര്‍ത്ഥിയുടെ പിറവം നിയോജക മണ്ഡല പര്യടനം വെളളിയാഴ്ച തുടങ്ങും
26 സമാജവാദി ജനപരിഷത്ത് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പു്ചിഹ്നം ചില്ല് ഗ്ലാസ്
27 സമാജവാദി ജനപരിഷത്ത് തെരഞ്ഞെടുപ്പു് പ്രകടനപത്രിക-2009
28 മണ്‍കലത്തില്‍ നിന്ന്‌ വെള്ളം പകര്‍ന്ന്‌ വ്യത്യസ്‌തമായൊരു തുടക്കം, ഇതു് മാറ്റത്തിനുള്ള തുടക്കമണ്‌ - വിളയോടി വേണുഗോപാല്‍
29 പ്ലാച്ചിമടയെ ലോകത്തെത്തിച്ചവരെ ഇടതുമുന്നണി തഴഞ്ഞു- സാറാ ജോസഫ്‌
30 മേരി ഫ്രാന്‍സിസിന്റെ തിരഞ്ഞെടുപ്പ്‌ കണ്‍വെന്‍ഷന്‍
31 ഇന്നത്തെ വികസന നയം തിരുത്തണം
32 പ്രകടനപത്രികയുടെ പ്രസക്തി
33 പോരാട്ടവീര്യത്തോടെ ഇവരും.....
34 മുന്നണികള്‍‍ക്കു് പുറത്തുള്ള രാഷ്ട്രീയം സ്വാധീനമാര്‍‍ജിയ്ക്കം - ജോഷി
35.

പ്രകടനപത്രികയുടെ പ്രസക്തി

യോഗേന്ദ്ര യാദവ്‌ 

 

 

പ്രകടനപത്രികകള്‍ സസൂക്ഷ്‌മം വിലയിരുത്താന്‍ മാധ്യമങ്ങളും മറ്റും ശുഷ്‌കാന്തി കാട്ടാത്തതിനാല്‍ അത്യന്തം സ്വാസ്ഥ്യജനകമായ ഒരു രാഷ്ട്രീയ യാഥാര്‍ഥ്യം ശ്രദ്ധിക്കപ്പെടാതെപോവുന്നുണ്ട്‌. പ്രധാനപ്പെട്ട പല വിഷയങ്ങളിലും പ്രമുഖ രാഷ്ട്രീയകക്ഷികള്‍ തമ്മിലുള്ള ആദര്‍ശപരമായ ഐക്യം വര്‍ധിച്ചുവരുന്നു എന്നതാണ്‌ ആ യാഥാര്‍ഥ്യം. 

തി രഞ്ഞെടുപ്പ്‌ പ്രകടനപത്രികകളുടെ പ്രാധാന്യം കുറച്ചുകാട്ടുകയാണ്‌ നമ്മുടെ മാധ്യമങ്ങള്‍. രാഷ്ട്രീയ വാചകക്കസര്‍ത്തുകളും നിരുത്തരവാദപരമായ വാഗ്‌ദാനങ്ങളും മാത്രമേ പ്രകടനപത്രികകളിലുള്ളൂവെന്ന പ്രതീതിയാണ്‌ മാധ്യമ റിപ്പോര്‍ട്ടുകള്‍ സൃഷ്‌ടിക്കുന്നത്‌. 
എന്നാല്‍ യാഥാര്‍ഥ്യം അതല്ലെന്ന്‌, പ്രകടനപത്രികകള്‍ വായിച്ചുനോക്കിയാല്‍ മനസ്സിലാവും. രാജ്യത്തെ പ്രധാന പ്രശ്‌നങ്ങള്‍ സംബന്ധിച്ച നമ്മുടെ അവബോധം വര്‍ധിപ്പിക്കാന്‍ ഈ വായനയിലൂടെ സാധിക്കും. നമ്മുടെ ദേശീയ പത്രങ്ങളുടെ എഡിറ്റോറിയല്‍ പേജ്‌ നിത്യേന വായിച്ചാലും ഈവക പ്രശ്‌നങ്ങളെപ്പറ്റി ഇത്ര വ്യക്തമായ ചിത്രം ലഭിച്ചെന്നുവരില്ല. 
ചുരുങ്ങിയ പക്ഷം നമ്മുടെ പ്രമുഖ രാഷ്ട്രീയ കക്ഷികളെങ്കിലും സാമാന്യം പഠിച്ചും പണിപ്പെട്ടുമാണ്‌ പ്രകടനപത്രികകള്‍ തയ്യാറാക്കുന്നത്‌. സാധാരണഗതിയില്‍ പ്രകടനപത്രിക പുറത്തിറക്കാത്ത ബി.എസ്‌.പി. പോലും ഇത്തവണ വിശദമായ ഒരു 'അഭ്യര്‍ഥന' പുറപ്പെടുവിച്ചിരിക്കുന്നു. ചില സുപ്രധാന സമകാലീന പ്രശ്‌നങ്ങളില്‍ പാര്‍ട്ടിയുടെ നിലപാട്‌ എന്തെന്ന്‌ ഈ രേഖയില്‍ സ്‌പഷ്‌ടമാക്കിയിട്ടുണ്ട്‌. ബി.ജെ.പി.യുടെ പത്രികയും വിവിധ വിഷയങ്ങളെപ്പറ്റി വിശദമായി പ്രതിപാദിച്ചിട്ടുണ്ട്‌. 
പക്ഷേ, പത്രികയിലെ വാഗ്‌ദാനങ്ങള്‍ പാര്‍ട്ടി എത്രത്തോളം ഗൗരവത്തോടെയാണ്‌ മുന്നോട്ടുവെച്ചിട്ടുള്ളത്‌ എന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും സംശയം തോന്നിയാല്‍ കുറ്റം പറയാനാവില്ല. ഏതായാലും, കഴിഞ്ഞ ഒരു ദശാബ്ദമായി എന്‍.ഡി.എ.യുടെ പൊതു പ്രകടനപത്രിക പുറത്തിറക്കുന്ന രീതിയില്‍ നിന്ന്‌ വ്യതിചലിച്ച്‌ ബി.ജെ.പി. ഇത്തവണ സ്വന്തം പ്രകടനപത്രികയിറക്കിയിരിക്കുകയാണ്‌. 
കോണ്‍ഗ്രസ്സിന്റെ പ്രകടനപത്രികയില്‍ രാഷ്ട്രീയ വാചാടോപം തന്നെയാണേറെയും. നെ'ു- ഗാന്ധി കുടുംബത്തിനുള്ള പ്രശംസാ വചനങ്ങളും പത്രികയില്‍ എമ്പാടുമുണ്ട്‌. 
തങ്ങളുടെ രാഷ്ട്രീയ പ്രത്യയശാസ്‌ത്രത്തിന്റെ കാലികമായ പ്രയോഗത്തെക്കുറിച്ചുള്ള ഗൗരവതരമായ ആലോചനകളാണ്‌ സി.പി.എമ്മിന്റെ പ്രകടനപത്രികയിലുള്ളത്‌. സി.പി.എം. നയിക്കുന്ന സംസ്ഥാന സര്‍ക്കാരുകളെപ്പറ്റിയുള്ള അസുഖകരമായ ചോദ്യങ്ങള്‍ നമുക്ക്‌ തത്‌കാലം മാറ്റിവെക്കാം. 
പ്രാദേശിക കക്ഷികളായ സമാജ്‌വാദി പാര്‍ട്ടിയും ശിവസേനയും മറ്റും പ്രകടനപത്രികയെ ഗൗരവപൂര്‍വമല്ല സമീപിക്കുന്നത്‌. എന്നാല്‍ സി.പി.ഐ. (എം.എല്‍.) പോലുള്ള ചില ചെറുകക്ഷികള്‍ അങ്ങനെയല്ല. 
രാഷ്ട്രീയകക്ഷികള്‍ക്ക്‌ പുറമെ, ഒട്ടേറെ സന്നദ്ധസംഘടനകളും മറ്റും തിരഞ്ഞെടുപ്പു കാലത്ത്‌ സമാന്തര പ്രകടനപത്രികകള്‍ പുറത്തിറക്കാറുണ്ട്‌. തങ്ങളുടെ ആവശ്യങ്ങള്‍ രാഷ്ട്രീയകക്ഷികള്‍ക്ക്‌ മുന്‍പാകെ അവതരിപ്പിക്കാനും സമ്മര്‍ദം ചെലുത്താനുമാണിത്‌. മാധ്യമങ്ങള്‍ പക്ഷേ, ഇതിനൊന്നും സ്ഥലം/സമയം നീക്കിവെക്കാറില്ല. 
പ്രകടനപത്രികകളോടുള്ള മാധ്യമ അവഗണനമൂലം, രാഷ്ട്രീയകക്ഷികള്‍ മുന്നോട്ടുവെക്കുന്ന ചില സുപ്രധാന നിര്‍ദേശങ്ങളെക്കുറിച്ചുപോലും ജനകീയസംവാദം നടക്കാതെപോവുന്നുണ്ട്‌. ഇപ്രാവശ്യം ഒട്ടുമിക്ക രാഷ്ട്രീയപാര്‍ട്ടികളുടെയും വാഗ്‌ദാനങ്ങളിലൊന്ന്‌ ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി തുടരുമെന്നതാണ്‌. മറ്റൊരു രാജ്യവുമായുണ്ടാക്കുന്ന ഏത്‌ കരാറിനും പാര്‍ലമെന്റിന്റെ അനുമതി നിര്‍ബന്ധമാക്കുന്നതരത്തില്‍ ഭരണഘടനാ ഭേദഗതി കൊണ്ടുവരുമെന്ന്‌ ബി.ജെ.പി.യും സി.പി.എമ്മും പറയുന്നു. ഭക്ഷ്യസുരക്ഷാ നിയമമുണ്ടാക്കുമെന്നാണ്‌ കോണ്‍ഗ്രസ്സിന്റെ വാഗ്‌ദാനം. തുല്യാവകാശക്കമ്മീഷന്‍ എന്ന നിര്‍ദേശം കോണ്‍ഗ്രസ്സും സി.പി.എമ്മും മുന്നോട്ടുവെക്കുന്നു. സ്വകാര്യമേഖലയിലും സംവരണത്തിന്റെ വ്യവസ്ഥ ചെയ്യുമെന്ന്‌ സി.പി.ഐ. സ്വിസ്‌ ബാങ്കുകളില്‍ ഇന്ത്യക്കാര്‍ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം തിരിച്ചുപിടിക്കുമെന്ന്‌ ബി.ജെ.പി. തറപ്പിച്ചു പറയുന്നു. ഒന്നിലേറെ മാധ്യമ മേഖലകളില്‍ ഒരേ കമ്പനി ഉടമസ്ഥാവകാശം വഹിക്കുന്നതിന്‌ വിലക്ക്‌ ഏര്‍പ്പെടുത്തുമെന്ന്‌ സി.പി.എം. 
ഇതൊന്നും കേവലം ജനപ്രിയ വാഗ്‌ദാനങ്ങളോ വിലകുറഞ്ഞ തന്ത്രങ്ങളോ അല്ല. രാഷ്ട്രീയക്കാര്‍ പരസ്‌പരം നടത്തുന്ന തെറിയഭിഷേകങ്ങള്‍ക്കായി സ്ഥലവും സമയവും കളയുന്ന മാധ്യമങ്ങള്‍ക്ക്‌ ഗൗരവപൂര്‍വമായ ഇത്തരം നിര്‍ദേശങ്ങളെപ്പറ്റി എന്തുകൊണ്ട്‌ ചര്‍ച്ച ചെയ്‌തുകൂടാ. 
വരുണ്‍ഗാന്ധി വിവാദത്തില്‍ വന്‍ശ്രദ്ധ പതിപ്പിച്ച മാധ്യമങ്ങള്‍, ന്യൂനപക്ഷങ്ങളോടുള്ള സമീപനത്തില്‍ ബി.ജെ.പി. സ്വീകരിച്ച സുപ്രധാനമായ മാറ്റത്തെപ്പറ്റി നമ്മെ അറിയിച്ചതേയില്ല. ഇന്ത്യന്‍ മുസ്‌ലിങ്ങള്‍ ദുര്‍ബല വിഭാഗമാണെന്ന്‌ ബി.ജെ.പി.യുടെ പ്രകടനപത്രിക അംഗീകരിക്കുന്നു. ന്യൂനപക്ഷകാര്യ മന്ത്രാലയം ശക്തിപ്പെടുത്തണമെന്നും ഉറുദുഭാഷ പ്രോത്സാഹിപ്പിക്കണമെന്നും പത്രികയില്‍ പറയുന്നു. മതപരിവര്‍ത്തനം നിരോധിക്കണമെന്നല്ല, അക്കാര്യത്തില്‍ കൂടിയാലോചനകള്‍ വേണമെന്നാണ്‌ പാര്‍ട്ടിയുടെ പുതുനിലപാട്‌. ഇപ്പറഞ്ഞതുകൊണ്ടൊന്നും പക്ഷേ, ബി.ജെ.പി. വര്‍ഗീയകക്ഷിയല്ലാതാവുന്നില്ല. കുറേ മുസ്‌ലിം വോട്ടുകള്‍ ഉറപ്പാക്കുന്നതിനുള്ള ചെറുതെങ്കിലും സുപ്രധാനമായ നീക്കമാണ്‌ പാര്‍ട്ടി നടത്തിയിരിക്കുന്നത്‌. 
പ്രകടനപത്രികകള്‍ സസൂക്ഷ്‌മം വിലയിരുത്താന്‍ മാധ്യമങ്ങളും മറ്റും ശുഷ്‌കാന്തി കാട്ടാത്തതിനാല്‍ അത്യന്തം അസ്വാസ്ഥ്യജനകമായ ഒരു രാഷ്ട്രീയ യാഥാര്‍ഥ്യം ശ്രദ്ധിക്കപ്പെടാതെപോവുന്നുണ്ട്‌. പ്രധാനപ്പെട്ട പല വിഷയങ്ങളിലും പ്രമുഖ രാഷ്ട്രീയകക്ഷികള്‍ തമ്മിലുള്ള ആദര്‍ശപരമായ ഐക്യം വര്‍ധിച്ചുവരുന്നു എന്നതാണ്‌ ആ യാഥാര്‍ഥ്യം. ഇതുമൂലം വോട്ടര്‍മാര്‍ക്ക്‌ മുന്‍പാകെയുള്ള സാധ്യതകള്‍ ചുരുങ്ങുകയാണ്‌. 
പുതു സാമ്പത്തിക നയങ്ങള്‍ സംബന്ധിച്ച്‌ കോണ്‍ഗ്രസ്സും ബി.ജെ.പി.യും തമ്മിലുണ്ടായ അഭിപ്രായൈക്യമാണ്‌ ഈ പ്രവണതയ്‌ക്ക്‌ തുടക്കമിട്ടത്‌. സാമ്പത്തിക ഉദാരീകരണ നയങ്ങള്‍ ക്രമേണ എല്ലാ രാഷ്ട്രീയകക്ഷികളും അംഗീകരിക്കുന്ന സ്ഥിതിവിശേഷമുണ്ടായി; കമ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍പോലും. 
ഈ ആദര്‍ശൈക്യം പുതിയ മേഖലകളിലേക്കുകൂടി വ്യാപിച്ചതിന്റെ സൂചനയാണ്‌ ഇപ്രാവശ്യത്തെ തിരഞ്ഞെടുപ്പ്‌ പ്രകടനപത്രികകള്‍ നല്‌കുന്നത്‌. ഇന്ത്യ-യു.എസ്‌. ആണവക്കരാറിനെച്ചൊല്ലി രാഷ്ട്രീയനാടകങ്ങളേറെ ആടിയെങ്കിലും കോണ്‍ഗ്രസ്സിന്റെയും ബി.ജെ.പി.യുടെയും പത്രികകള്‍ മുന്നോട്ടുവെക്കുന്നത്‌ ഏറെക്കുറെ സമാനമായ വിദേശനയസമീപനങ്ങള്‍തന്നെയാണ്‌. യഥാര്‍ഥത്തില്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ക്ക്‌ മാത്രമേ ഇക്കാര്യത്തില്‍ വേറിട്ട സ്വരമുള്ളൂ. 
ദേശരക്ഷാ വിഷയത്തില്‍ ബി.ജെ.പി.യുടെ ആരോപണങ്ങളുടെ മുനയൊടിക്കാനാണ്‌ കോണ്‍ഗ്രസ്‌ പ്രകടനപത്രിക ശ്രമിക്കുന്നത്‌. പക്ഷേ, ബി.ജെ.പി.യുടെ നിലപാടുകളിലേക്ക്‌ അടുത്തുകൊണ്ടാണ്‌ ഇത്‌ സാധ്യമാക്കിയിരിക്കുന്നതെന്നുമാത്രം. 
പ്രധാനപ്പെട്ട നയപ്രശ്‌നങ്ങളില്‍ പ്രമുഖ രാഷ്ട്രീയകക്ഷികള്‍ ഒരേ നിലപാട്‌ പുലര്‍ത്തുന്നത്‌ നല്ല കാര്യമായിട്ടാവും പലര്‍ക്കും തോന്നുന്നത്‌. പ്രത്യക്ഷത്തില്‍ സംഘര്‍ഷം ലഘൂകരിക്കാന്‍ ഇത്‌ ഉപകരിക്കുമെങ്കിലും ജനാധിപത്യത്തിന്‌ ഭീഷണിയുയര്‍ത്തുന്ന അവസ്ഥാവിശേഷമാണത്‌. രാഷ്ട്രീയകക്ഷികള്‍ തമ്മില്‍ ആദര്‍ശപരമായ ഭിന്നതകള്‍ ഇല്ലാതാവുമ്പോള്‍, കാതലായ പല കാലികപ്രശ്‌നങ്ങളും സമൂഹത്തിന്റെ ശ്രദ്ധയില്‍നിന്ന്‌ അപ്രത്യക്ഷമാവും. കര്‍ഷക ആത്മഹത്യകള്‍ വലിയ ഒച്ചപ്പാടുകള്‍ക്കിടയാക്കുമ്പോഴും കാര്‍ഷികമേഖലയിലെ അടിസ്ഥാനപരമായ പ്രതിസന്ധി ചര്‍ച്ചാവിഷയമല്ലാതാവും. സാമൂഹികനീതിയെപ്പറ്റി എല്ലാവരും ആണയിടുമെങ്കിലും ദുര്‍ബല-പീഡിത വിഭാഗങ്ങള്‍ രാഷ്ട്രീയ അജന്‍ഡയില്‍ അപ്രസക്തരാവും. പോലീസ്‌ സേനയിലെ പരിഷ്‌കാരങ്ങളെപ്പറ്റി ചര്‍ച്ച നടക്കുമ്പോള്‍, ഛത്തീസ്‌ഗഢിലെ 'സാല്‍വ ജുദൂമി'നെപ്പോലെ ഭരണകൂട പിന്‍ബലത്തോടെ മനുഷ്യാവകാശ ധ്വംസനങ്ങളഴിച്ചുവിടുന്ന സ്വകാര്യസേനകളെപ്പറ്റി ആര്‍ക്കും മിണ്ടാട്ടമില്ലാതാവും. ആദര്‍ശപരമായ ഭിന്നതകളില്ലാതാവുകയെന്നാല്‍ രാഷ്ട്രീയസംവാദത്തിന്‌ അന്ത്യം കുറിക്കപ്പെട്ടു എന്നാണര്‍ഥം. 

(
ലേഖകന്‍ സി.എസ്‌.ഡി.എസ്സിലെ സീനിയര്‍ ഫെലോയും 'സാമായിക്‌ വാര്‍ത്ത'യുടെ പത്രാധിപരുമാണ്‌) 

കടപ്പാടു് മാതൃഭൂമി 2009ഏപ്രില്‍ 9

ഇന്നത്തെ വികസന നയം തിരുത്തണം

സമാജവാദി ജനപരിഷത്ത് അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ അഡ്വ. ജോഷി ജേക്കബ് സംസ്ഥാന പ്രസിഡന്റ് അഡ്വ. വിനോദ് പയ്യട, ജനറല്‍ സെക്രട്ടറി എബി ജോണ്‍ വന്‍നിലം എന്നിവര്‍ കോട്ടയം പ്രസ്  ക്ളബില്‍ 2009ഏപ്രില്‍ 2നു് നടത്തിയ പത്രസമ്മേളനത്തില്‍ പുറപ്പെടുവിച്ച പ്രസ്താവന.

 

 ജനങ്ങളുടെ അടിസ്ഥാനപ്രശ്നങ്ങള്‍ പൊതു തെരഞ്ഞെടുപ്പില്‍ മുക്കി കളയുവാനാണ് കോണ്‍ഗ്രസ്- ബി.ജെ.പി- ഇടതുപക്ഷ ചേരികള്‍ ശ്രമിയ്ക്കുന്നത്. മൂന്നാം മുന്നണിയെന്ന് പറയുന്നവരും വ്യത്യസ്തരല്ല. തെരഞ്ഞെടുപ്പിന് ശേഷം ഏതു ചേരിയില്‍ നിലയുറപ്പിയ്ക്കുമെന്ന് മൂന്നാം മുന്നണിയായി പറയുന്നവര്‍ക്ക് ഉറപ്പില്ലാത്തത്, കോണ്‍ഗ്രസ്- ബി.ജെ.പി ചേരികളില്‍ നിന്ന് വേറിട്ട യാതൊന്നും വാഗ്ദാനം ചെയ്യുവാനില്ലാത്തതുകൊണ്ടാണ്.

 

 മുപ്പത്തിയഞ്ച് കോടി ജനങ്ങളുടെ പട്ടിണി മാറ്റി അന്തസുള്ള ജീവിതം നല്‍കുന്നതിനെക്കുറിച്ച് വ്യവസ്ഥാപിത പാര്‍ട്ടികളെല്ലാം മൌനം പാലിയ്ക്കുന്നു. പരസ്യങ്ങളിലൂടെയും മറ്റും ഉപഭോഗ സംസ്കൃതി അടിച്ചേല്‍പ്പിക്കുന്നുണ്ടെങ്കിലും ഓരോ ദിവസവും സാധാരണക്കാരുടെ ജീവിത പ്രതിസന്ധി രൂക്ഷമാവുകയാണ്. അതിനെല്ലാം പുറമെയാണ് പ്രത്യേക സാമ്പത്തിക മേഖലകള്‍ക്കും മറ്റു വന്‍കിടപദ്ധതികള്‍ക്കും വേണ്ടി രാജ്യത്തിന്റെ മിക്കവാറും ഭാഗങ്ങളിലായി ലക്ഷക്കണക്കിനാളുകളെ കുടിയൊഴിപ്പിയ്ക്കുന്നത്. കിടപ്പാടങ്ങള്‍ തല്ലിത്തകര്‍ത്ത് മൂലമ്പിള്ളിയിലേത് പോലെ തെരുവിലേയ്ക്കെറിയുന്ന ജീവിതങ്ങളെ തിരിഞ്ഞു നോക്കുവാന്‍ പോലും വ്യവസ്ഥാപിത രാഷ്ട്രീയ കക്ഷികളില്ല. ബഹുഭൂരിപക്ഷം ജനങ്ങളുടെയും ജീവിത ക്ളേശങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കുക മാത്രം ചെയ്യുന്ന ഇന്നത്തെ വികസന നയം തിരുത്തണം.

 

എല്ലാ കുടുംബങ്ങള്‍ക്കും കുടിവെള്ളം ഉറപ്പു വരുത്താന്‍ സര്‍ക്കാരിന് കഴിയണം. ദുര്‍ലഭമായി വരുന്ന ശുദ്ധജലം പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും കിട്ടാക്കനിയാക്കുവാന്‍ കുടിവെള്ളത്തിന്റെ കച്ചവടം കാരണമാകുന്നു. വിദേശ കുത്തക കമ്പനികള്‍ ജനങ്ങളെ കൊള്ളയടിച്ച് ഇന്ത്യയിലെ കുടിവെള്ള കമ്പോളത്തില്‍ നിന്ന് കോടികള്‍ വാരിക്കൂട്ടുമ്പോഴും കോണ്‍ഗ്രസ്, ബി.ജെ.പി., മൂന്നാം മുന്നണി - ഇടതു ചേരികള്‍ ജനങ്ങള്‍ക്ക് യാതൊന്നും വാഗ്ദാനം ചെയ്യുന്നില്ല. കുടിവെള്ളത്തിന്റെ കച്ചവടം അവസാനിപ്പിക്കുന്നത് ഒന്നാമത്തെ പരിപാടിയാക്കി സമാജവാദി ജനപരിഷത്ത് പുതിയ രാഷ്ട്രീയത്തിനുള്ള തെരഞ്ഞെടുപ്പ് പ്രകടന പത്രിക ജനങ്ങള്‍ക്ക് മുന്നില്‍ വയ്ക്കുന്നു.

 

 സാമ്പത്തിക സംവരണം പാവപ്പെട്ടവരെ കബളിപ്പിയ്ക്കുന്നതും പിന്നോക്ക ജനവിഭാഗങ്ങളെ വഞ്ചിക്കുന്നതുമാണ്. ഇടതുപക്ഷമുള്‍പ്പടെ എല്ലാ ചേരികളും സാമ്പത്തിക സംവരണത്തെ പിന്താങ്ങുകയാണ്. സംവരണത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ തകിടം മറിക്കരുത്. ജാതി സംവരണം നിലനിര്‍ത്തണം. സംവരണത്തെ കാലോചിതവും സമഗ്രവുമായി പരിഷ്ക്കരിക്കുകയും വേണം. സംവരണത്തില്‍ നിന്ന് പുറത്താക്കപ്പെട്ട പട്ടികജാതിക്കാരിലെ ക്രൈസ്തവര്‍ക്കും മുസ്ളീങ്ങള്‍ക്കും പട്ടികജാതി സംവരണം നല്‍കണം. എന്നാല്‍ മതാടിസ്ഥാനത്തില്‍ സംവരണം വ്യാപിപ്പിക്കരുത്.

 

 SAMAJAWADI  JANAPARISHAD

National Office : Parivartan, 62 Kautilya Nagar, B.M.P Road, Patna - 800014

Phone : 0612-2280851

          Camp Office : Samata Bhawan, Bargarh, Orissa, Ph : 09337310913