2009/03/03

ഷമിംമോദിയെ മോചിപ്പിക്കുക



ഭരണകൂടത്തിന്റെ നടപടികളെ വിമർശിക്കുകയും എതിർക്കുകയും ചെയ്യുന്നവരെ കഷ്ടപ്പെടുത്തുകയും അടിച്ചമർത്തുകയും ചെയ്യുന്നത് ജനാധിപത്യ രാജ്യത്തിന് ഭൂഷണമല്ല. അപ്രകാരമുളള ജനാധിപത്യ അവകാശ ധ്വംസനമാണ് മദ്ധ്യപ്രദേശിൽ സമാജവാദി ജനപരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റും ആദിവാസി ജനസമൂഹത്തിന്റെയും തൊഴിലാളികളുടെയും ക്ഷേമ പ്രവർത്തനങ്ങൾക്ക് നേത്യത്വം നൽകുന്നയാളുമായ അഭിഭാഷക ഷമിം മോദിയും ഒപ്പം നിൽക്കുന്നവരും മുഖ്യമന്ത്രി ശിവരാജ് സിംഹ് ചൌഹാന്റെ സർക്കാരിനു കീഴിൽ നേരിട്ടുകൊണ്ടിരിയ്ക്കുന്നത്. രാഷ്ട്രീയ പ്രേരിതമായി ചുമത്തിയ കേസുകളുടെ പേരിൽ ഫെബ്രുവരി 10-ആം തീയതി ഷമിം മോദിയെ അറസ്‌ററു്‌ചെയ്ത് ജാമ്യം നിഷേധിച്ച് ശിവരാജ് സിംഹ് ചൗഹാൻ സർക്കാർ അനിശ്ചിതകാലത്തേക്ക് തടങ്കലിലിട്ടിരിക്കുകയാണ്.

48 മണിക്കൂറിനകം ഷമിം മോദിയെയും അവരുടെ സഹധർമ്മചാരിയായ അനുരാഗ് മോദിയെയും അറസ്‌റുചെയ്തില്ലെങ്കിൽ തങ്ങളുടെ വ്യവസായ സ്ഥാപനങ്ങളെല്ലാം പൂട്ടിയിടുമെന്ന് ഹർദാ ജില്ലാ ഭരണകൂടത്തിന് ഹർദാ ഇൻഡസ്ട്രീസ് അസ്സോസ്സിയേഷൻ അന്ത്യശാസനം നൽകിയതിന്റെ പിറ്റേന്നാണ് ഷമിമിനെ അറസ്‌റുചെയ്തത്. ഹർദായിയിലെ വിവിധ ക്യഷി ഉപജമണ്ഡിയിലും പണ്ടകശാലയിലും റെയിൽവേ മാൽഗോഡമിലും പണിയെടുക്കുന്ന കൂലികളെ (ഹമ്മാൽസ്) സംഘടിപ്പിച്ച ഷമിം-അനുരാഗ് ദമ്പതികൾ അതിനുശേഷം കുറച്ചുമാസങ്ങളായി 60 സോമിൽ-പ്‌ളൈവുഡ് ഫാക്ടറികളുമായി ബന്ധപ്പെട്ട തൊഴിലാളികളെ സംഘടിപ്പിക്കുകയായിരുന്നു.

സമാജവാദി ജനപരിഷത്തിന്റെ വളർന്നുവരുന്ന ജനസമ്മതി തടയാനും ഒപ്പം സംസ്ഥാനത്തെ സാമൂഹിക രാഷ്ട്രീയ പ്രവർത്തകരെ പാഠം പഠിപ്പിക്കുവാനുള്ള ഭരണ ഭാരതീയ ജനതാപാർട്ടിയുടെ വിപുലമായ ഗൂഡാലോചനയുടെ ഭാഗമായിരുന്നു തടിമിൽ വ്യവസായികളുടെ അന്ത്യശാസനം. 2003--ലെ നിയമസഭാ തെരെഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി നേതാവ് കമൽ പട്ടേലിനെതിരെ (സംസ്ഥാന മുൻ റവന്യു മന്ത്രി) മത്സരിച്ചതുതൊട്ട് പോലീസ് ഷമിനെതിരെ വേട്ടയാടുന്നതാണ്. തെരെഞ്ഞെടുപ്പു ഫലം പ്രഖ്യാപിച്ചയുടനെ തന്നെ 2003--ൽ ഷമിമിനെ പോലിസ് അറസ്റ്റു് ചെയ്തിരുന്നു. മൂന്ന് ദിവസം കഴിഞ്ഞ് മോചിപ്പിച്ചു. ഇപ്പോൾ വീണ്ടും നിയമസഭാതെരഞ്ഞെടുപ്പിനു ശേഷം ഷമിമിനെ അറസ്റ്റു് ചെയ്തിരിക്കുകയാണ്. ഹർദാ മണ്ഡലത്തിലെ മൽസരത്തിൽ രണ്ടു വട്ടം ഷമിം എതിർത്ത വനം മാഫിയയുടെ ആളുകൂടിയായ കമൽ പട്ടേലിന് ഹർദയിലെ 60 തടിമില്ലുകളുമായി ബന്ധപ്പെട്ട വ്യവസായി അസ്സോസിയേഷനുമായി അടുപ്പമുണ്ടെന്നത് പ്രസ്താവ്യമാണ്.

ഷമിമിനെ അറസ്‌റു ചെയ്യുന്നതിന് കാരണമാക്കിയ കേസുകൾ 2 വർഷം പഴക്കമുള്ളതും രാഷ്ട്രീയ പ്രേരിതമായവയുമാണ്. കഴിഞ്ഞ 2 വർഷം പോലീസ് ഒരിക്കൽ പോലും അന്വേഷിക്കാൻ താൽപര്യം കാണിക്കാതിരുന്നതും അതിനുദ്ദേശമില്ലാത്തതുമായ കേസുകളായിരുന്നു അവ. പക്ഷെ വിനായക സെന്നിന്റെ വഴിക്കുള്ള ശീർഷകമായി മാറുമെന്നുതോന്നിക്കുന്ന വിധത്തിലാണിപ്പോൾ ഷമിം മോദിക്കെതിരായ കേസ് പോകുന്നതെന്ന് സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നു. ഫെബ്രുവരി 12ആം തീയതി ജാമ്യപേക്ഷ നിഷേധിച്ചുകൊണ്ട് ഹർദ സെഷൻസ് ജഡ്ജി ജെ. പി. പരാശരൻ പറഞ്ഞത് ആരെയും നടുക്കും ' രാജ്യവിരുദ്ധ പ്രവൃത്തിയിലേർപ്പെട്ട നിയമജ്ഞയും അഭ്യസ്തവിദ്യയുമായ സ്ത്രീക്ക് ജാമ്യം നൽകാൻ കഴിയില്ല'' (ഉഛ ശിക്ഷ ഔ വിധികാ ഗ്യാൻ രഖ്‌നെ വാലി സി മഹിള ജോ രാജ്യവിരോധി കാര്യ കർനെ കാ അപരാധ് കർത്തി ഹൈ ഉസെ ഇമാനത് കാ ലാദ് ദിയ ജാനാ നയാ സംഗത് നഹി ഹൈ). ജഡ്ജിയുടെ ഈ പരാമർശം വ്യക്തമാക്കുന്നത് ശിവരാജ് സിംഗ് ചൌഹാൻ സർക്കാർ ഷമിം മോദിയെ ദീർഘകാലത്തേക്ക് തടങ്കിലിലിടുവാൻ പദ്ധതിയിട്ടിരിക്കുന്നുവെന്നാണ്.

പക്ഷേ ഒരു വശത്ത് ഈ പരാമർശം നടത്തിയ ജഡ്ജി അതേ സമയം തന്നെ ഇങ്ങനെയും എഴുതി ''ഷമിം മോദി വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പൊതുതാൽപര്യ വ്യവഹാരം (PIL- Public Interest Litigation) ഫയൽ ചെയ്ത് ആദിവാസി ഗോത്രക്കാരെ അവരുടെ അവകാശങ്ങളെപ്പറ്റി പഠിപ്പിക്കുകയും അവരുടെ ക്ഷേമത്തിനു വേണ്ടി തന്റെ സംഘടനയിലൂടെ പ്രവർത്തിക്കുകയും ചെയ്തു.'' അതും ഒരു കുറ്റ കൃത്യമാണെങ്കിലോ എന്ന മട്ടിലാണ് അദ്ദേഹം ഇതു നടത്തിയത്.

കേസിന്റെ വാസ്തവം

രാജ്യദ്രോഹപ്രവൃത്തിയിലേർപ്പെട്ടിരിക്കുന്നയാളെന്ന ജഡ്ജിയുടെ പരാമർശം ന്യായീകരണമില്ലാത്തതും എന്തെങ്കിലും നിയമ പിൻബലം ഇല്ലാത്തതുമാണ്. ആദിവാസി ഗോത്രക്കാരനായ രാം ദാസിനേയും കൂടെയുണ്ടായിരുന്നവേയും 2007 ജൂലായ് 11 ന് അറസ്റ്റ് ചെയ്തപ്പോൾ ഫോറസ്റ്റ് റെയിഞ്ചർ ഒ.പി പട്ടേലിനേയും മറ്റും ഷമിം മോദിയുടെയും ഭർത്താവ് അനുരാഗ മോദിയുടെയും പ്രേരണയാൽ ഹർദയിലെ ധേഗ ഗ്രാമത്തിലെ ആദിവാസി ഗോത്രക്കാർ ആക്രമിച്ചെന്നും തട്ടികൊണ്ടു പോയെന്നും ആണ് ക്രിമിനൽ കേസ് നമ്പർ 76/07 കേസിലെ പ്രഥമ വിവര റിപ്പോർട്ടിലും (FIR) ജാമ്യ ഉത്തരവിലും പരാമർശിച്ചതു പോലെ കുറ്റരോപണമായി വായിക്കുന്നത്. പ്രഥമ വിവര റിപ്പോർട്ട് (FIR) പ്രകാരം ഷമിയും അനുരാഗും സംഭവസ്ഥത്തുണ്ടായിരുന്നില്ല. മോദി ദമ്പദികൾ നടത്തിയ കോപം ജ്വലിപ്പിക്കുന്ന വിധത്തിലുള്ള പ്രസംഗമാണ് സംഭവത്തിന് കാരണമായതെന്നാണ് പ്രസിക്യൂഷൻ പറയുന്നത്. രാജ്യദ്രോഹ പ്രവർത്തനമൊന്നും പ്രോസിക്യൂഷൻ പറയുന്നില്ല.

വനം വകുപ്പുദ്യോഗസ്ഥരെ തട്ടികൊണ്ടു പോകാൻ ആദിവാസി ഗോത്രക്കാർക്ക് ഷമിയും അനുരാഗും പ്രരണ നൽകിയെന്ന് 2007 ജൂലായ് 12-ആം തിയതിയും ഈ ആദിവാസി ഗോത്രക്കാരിൽ രണ്ടുപേരെ ഷമിം തട്ടികൊണ്ടു പോയെന്ന് ജൂലായ് 13-ആം തിയതിയും കുറ്റം ചുമത്തിയെന്ന വസ്തുത കൊണ്ട് കഥയുടെ യാഥാർത്ഥ്യം മനസ്സിലാക്കാം. സംഭവം ഇങ്ങനെയാണ്: 2007 ജൂലായ് 11 ന് ഫോറസ്‌റ് റെയ്ഞ്ചർ ഒ.പി. പട്ടേൽ 30-40 പേരോടൊപ്പം ധേഗ ഗ്രാമത്തിൽ എത്തിയപ്പോൾ വനഭൂമിയിൽ കൃഷിയിടമൊരുക്കുന്ന പണിയിലേർപ്പെട്ടിരിയ്കുന്ന ആദിവാസി ഗോത്രക്കാരനായ രാം ദാസിനെ കണ്ട് വിവേചനരഹിതമായി നിറയൊഴിക്കുകയും രാമദാസിനേയും മരുമകൾ ഭൂൽവതിയേയും തോക്കിന്റെ പിൻവശം കൊണ്ട് അടിച്ച് താടിയെല്ലും കയ്യും ഒടിക്കുകയും ചെയ്തു. ഒച്ചപ്പാടു കേട്ടുവന്ന ഗ്രാമീണർ അതുകണ്ട് റേഞ്ചറെ കീഴടക്കിയതിനു ശേഷം അടുത്തുള്ള ടെലിഫോൺ ബൂത്തിലൂടെ പോലീസ് സൂപ്രണ്ടിനെ (SP) വിവരം അറിയിച്ചു. സംഭവമറിഞ്ഞ ശേഷം ഷമിമും അന്നു രാത്രി തന്നെ പോലീസ് സൂപ്രണ്ടിനെ (SP) വിവരം അറിയിച്ചു. അടുത്ത പ്രഭാതത്തിൽ (12--ആം തീയതി) പോലീസ് ഗ്രാമീണരുടെയടുത്ത് ചെന്നപ്പോൾ അവർ റേഞ്ചറെ പോലീസിനു് കൈമാറി. ധേഗ ഗ്രാമത്തിലെ പരിക്കേറ്റ ഗോത്രക്കാരെയും പോലീസ് ഹർദയിലേയ്ക്ക് കൊണ്ടു വന്നു. ആദിവാസി ഗോത്രക്കാർക്കും ഷമിമിനും അനുരാഗിനും എതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ (IPC) 341,364,294,237,323,355,186,506,36 സെക്ഷനുകൾക്കു കീഴിൽ റെഹത്ഗഗോൺ പോലീസ് സ്‌റേഷന്റെ 76/07 നമ്പറായി കേസ് രജിസ്‌റർ ചെയ്തു. പരിക്കേറ്റ ഗോത്രക്കാരുടെ പരാതി പ്രഥമവിവര റിപ്പോർട്ടിൽ (FIR) നൽകിയില്ല. 13--ആം തീയതി രാവിലെ ആദിവാസി ഗോത്ര സ്ത്രീകളായ ഫൂൽവതിയും മുന്നിയും ആശുപത്രി വിട്ട് ഷമിമിനോടൊപ്പം ജില്ലാക്കോടതിയിലേയ്ക്ക് പോയപ്പോൾ പോലീസ് ജില്ലാക്കോടതിയുടെ നേരെയെതിരെ വച്ച് തടഞ്ഞ് അവരെ തെരുവിലൂടെ വലിച്ചിഴച്ച് മാറ്റികൊണ്ടു പോയതുകൊണ്ടു് കേസിലെ അവരുടെ പരാതി നൽകാൻ ഗോത്രസ്ത്രീകൾക്ക് കോടതിയിലെത്താൻ കഴിഞ്ഞില്ല. കൊല്ലണമെന്ന ഉദ്ദേശത്തോടെ ഗോത്രസ്ത്രീകളെ തട്ടികൊണ്ടു പോയെന്നതായി ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ (IPC)341,353,364,34 സെക്ഷനുകളുടെ കീഴിൽ ഷമിമിനെതിരെ 47/07 നമ്പർ കേസ് പോലീസ് രജിസ്‌റർ ചെയ്യുകയും ചെയ്തു.

തുടർന്ന് ഷമിം ഹൈക്കോടതിയിൽ നടത്തിയ നീക്കത്തിലൂടെ ഭോപാൽ ആശുപത്രിയിൽ പോലീസ് കസ്റ്റഡിയിലായിരുന്ന ഗോത്രസ്ത്രീകളെ മോചിപ്പിച്ചു. ജബൽപുരിൽ ചികിൽസ നൽകുകയും ചെയ്തു.

രാഷ്ട്രീയ പ്രവർത്തകരും ഉദ്യോഗസ്ഥ ഭരണക്കാരും തമ്മിലുള്ള അഴിമതി കൂട്ടുകെട്ട് ശ്രമിക് ആദിവാസി സംഘടനയും സമാജവാദിജന പരിഷത്തും പുറത്തു കൊണ്ടു വന്നു. ആദിവാസി ഗോത്രക്കാർക്ക് നേരെയുള്ള ക്രൂരതകളും ഖനന മാഫിയയും വനമാഫിയയുമായി സംസ്ഥാനത്ത് ഭരണത്തിലുള്ള ഭാരതീയ ജനതാപാർട്ടിയ്ക്കുള്ള ബന്ധവും ചൂണ്ടിക്കാട്ടി ഷമിം മോദി ജബൽപുർ ഹൈക്കോടതിയിൽ 4644-ആം നമ്പരായി ഒരു പൊതു താൽപര്യ ഹർജി (PIL 4644) ഫയൽ ചെയ്തു. താൻ അറസ്റ്റു് ചെയ്യപ്പെട്ടേക്കാം എന്ന ഭയം പൊതു താൽപര്യ ഹർജിയിൽ ഉടനീളം ഷമീം വ്യക്തമാക്കിയിരുന്നു. ഷമിമിന്റെ ജീവിതത്തിനും സ്വാതന്ത്യ്രത്തിനും എതിരെയുള്ള ഭീഷണി പരിഗണിച്ച് ഹർജി തീർപ്പാക്കുന്നതു വരെ ഷമിമിനെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി വിലക്കുകയും 2 സായുധ കാവൽക്കാരെ ഏർപ്പാടാക്കുകയും ചെയ്തിരുന്നു. 2008 ജൂലായ് 17 ന് ഈ പൊതു താൽപര്യ ഹർജിയിൽ ഹൈക്കോടതി ഉത്തരവായി. പോലീസ് കയ്യാമം വച്ച ആദിവാസി ഗോത്രക്കാരായ മൂന്ന് പേർക്കും നഷ്ടപരിഹാരം നൽകാൻ വിധിക്കുകയും പുതിയ ട്രൈബൽ റൈറ്റ് നിയമപ്രകാരമുള്ള വേരിഫിക്കേഷൻ നടപടിക്രമം കഴിയുന്നതുവരെ ആദിവാസി ഗോത്രക്കാരെ വനഭൂമിയിൽ നിന്ന് നീക്കം ചെയ്യരുതെന്നും അനധികൃത ഖനനത്തിലേർപ്പെട്ടിരിക്കുന്നവർക്കെതിരെ നടപടിയെടുക്കണമെന്നും ഉത്തരവു നൽകുകയും ചെയ്തു. ഷമിം കോടതിലക്ഷ്യ പരാതി നൽകുന്നിടത്തോളമായിട്ടും ഒരു നടപടിയും ഉണ്ടായില്ല.

അങ്ങനെയിരിക്കെയാണ് തടിമിൽ വ്യവസായികൾ ഫെ. 9-ആം തീയതി ഷമിം മോദിയേയും അനുരാഗ മോദിയേയും 48 മണിക്കൂറിനകം അറസ്റ്റ് ചെയ്യണമെന്ന് അന്ത്യശാസനം മുഴക്കുകയും പിറ്റേന്ന് തന്നെ ഷമിമിനെ അറസ്റ്റ് ചെയ്യുകയും ജാമ്യം നൽകാതെ അനിശ്ചിതമായി തടവിലിട്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന ഗൂഡാലോചന അരങ്ങേറുകയും ചെയ്തിരിക്കുന്നത്. ഹർദാ ജയിലിൽ ഷമിം തന്റെ അഭിഭാഷകനെ കാണുന്നത് വിലക്കുകയും മദ്ധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റീസിനും മനുഷ്യാവകാശ കമ്മീഷനും കത്തെഴുതാൻ അവരെ അനുവദിക്കാതിരിക്കുകയും ചെയ്തു. ആദ്യം 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്‌റഡിയിലേക്ക് റിമാന്റു ചെയ്യുകയും തുടർന്ന് നീട്ടിക്കൊണ്ടിരിക്കുകയുമാണ്.

മദ്ധ്യപ്രദേശ് ഹൈക്കോടതിയിലെ നടപടി ക്രമമനുസരിച്ച് ഇങ്ങനെയുള്ള ജാമ്യാപേക്ഷകൾ കേൾക്കുന്നത് ക്രമനമ്പർ പ്രകാരമായതുകൊണ്ട് 2 ആഴ്ചകൂടി കഴിഞ്ഞേ ഷമിമിന്റെ ജാമ്യാപേക്ഷ പരിഗണനയിൽ വരൂ. മദ്ധ്യപ്രദേശ് സർക്കാർ ജാമ്യാപേക്ഷയെ ശക്തമായി എതിർക്കുമെന്ന് വ്യക്തം. ഷമിമിനെ ദീർഘകാലത്തേക്ക് തടവിലിടണമെന്നാണ് മദ്ധ്യപ്രദേശ് സർക്കാരിന്റെ ഉദ്ദേശ്യമെന്നാണ് ഭയപ്പെടുന്നത്.


ഷിമിനെപ്പറ്റി

ഭർത്താവ് അനുരാഗ് മോദിയോടൊപ്പം ശ്രമിക് ആദിവാസി സംഘടന സംഘടിപ്പിച്ചു് ആദിവാസികൾക്ക് വനത്തിലും മണ്ണിലും വെള്ളത്തിലുമുള്ള അവകാശത്തിനു വേണ്ടി 18 വർഷമായി പൊരുതിക്കൊണ്ടിരിക്കുന്ന സാമൂഹിക പ്രവർത്തകയാണു് ഷമിം മോദി. ആദിവാസി ഗോത്രജനങ്ങളുടെയും തൊഴിലാളികളുടെയും കേസുകൾ മദ്ധ്യപ്രദേശ് ഹൈക്കോടതിയിൽ നടത്തി.

മഹാത്മാ ഗാന്ധിയുടെയും ലോകനായക് ജയപ്രകാശ് നാരായണന്റെയും ഡോ. അംബേഡ്കരിന്റെയും റാം മനോഹർ ലോഹിയയുടെയും ആദർശങ്ങൾക്കു വേണ്ടി പ്രവർത്തിയ്ക്കുന്ന ജനാധിപത്യ പ്രസ്ഥാനമായ സമാജവാദി ജനപരിഷത്തിന്റെ മദ്ധ്യപ്രദേശ് സംസ്ഥാന വൈസ് പ്രസിഡന്റാണ്. രണ്ടു് പ്രാവശ്യം നിയമസഭാ തെരഞ്ഞെടുപ്പിൽ മുൻ റവന്യൂ മന്ത്രി കമൽപട്ടേലിനെതിരെയും ഒരു പ്രാവശ്യം ലോകസഭാ തെരഞ്ഞെടുപ്പിലും മൽസരിച്ചു.


11--ആം പഞ്ചവത്സര പദ്ധതിയുടെ തയ്യാറെടുപ്പിനായുള്ള ട്രൈബൽ സബ് ഗ്രൂപ്പിലെ അംഗമാണ് ഷമിം. പേരുകേട്ട സാമൂഹിക പ്രവർത്തകനായിരുന്ന ബാബ ആംട്ടെയോടും മേധാപട്ക്കറോടുമൊപ്പം ജനസഹയോഗ് ട്രസ്റ്റിലെ ഒരു ട്രസ്റ്റിയായിരുന്ന അവർ ഇപ്പോഴും അതേ സ്ഥാനത്ത് തുടരുന്നു.

ദില്ലിയിലെ ലേഡി ശ്രീറാം കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദവും മുംബൈയിലെ ടാറ്റാ ഇൻസ്‌റിറ്റിയൂട്ട് ഓഫ് സോഷ്യൽ സയൻസസ് (TISS) ൽ നിന്ന് എംഫിലും ഭോപാൽ സർവകലാശാലയിൽ നിന്ന് നിയമബിരുദവും നേടിയിട്ടുള്ള ഷമിമിന് 46 വയസ്സുണ്ട്.


പ്രതിഷേധം

ഷമിമിന്റെ അറസ്‌റിൽ പ്രതിഷേധിച്ച് ഹർദയും ഖിർകിയയും തിർമണിയും സിറാലിയും റഹത്‌ഗോണും ആയി ബന്ധപ്പെട്ട എല്ലാ തൊഴിലാളി യൂണിയനുകളും ഹർദ ജില്ലയിലെ കൃഷി ഉപജമണ്ഡി റയിൽവേ മാൽഗോഡാം യൂണിയൻ, പണ്ടകശാല യൂണിയൻ ഹർദ നഗരത്തിലെ 60 സോമില്ലുകളുമായി ബന്ധപ്പെട്ട സോമിൽ യൂണിയൻ തുടങ്ങിയവ ഫെബ്രുവരി 12-ആം തീയതി പണി മുടക്കുകയും ഹർദയിൽ റാലി നടത്തുകയും ചെയ്തു. 13- ആം തീയതി മുതൽ സോമിൽ യൂണിയൻ അനിശ്ചിതകാല സമരത്തിലേക്ക് പോവുകയും തൊഴിൽ നിയമം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടും ഷമിമിന്റെ അറസ്റ്റിനെ എതിർത്തും ഹർദയിൽ സമ്മേളനം തുടങ്ങുകയും ചെയ്തു.

സമാജവാദി ജനപരിഷത്തിന്റെയും കിസാൻ ആദിവാസി സംഘടന, ജാഗ്രത് ആദിവാസി ദലിത് സംഘടന, ശ്രമിക് ആദിവാസി സംഘടന ഭോപാൽ ഗ്യാസ് പീഡിത് മഹിളാ ഉദ്യോഗ് സംഘടൻ, നർമദാ ബച്ചാവോ ആന്ദോളൻ തുടങ്ങിയ പ്രസ്ഥാനങ്ങളുടേയും ആഭിമുഖ്യത്തിൽ ഷമിമിനെ മോചിപ്പിയ്ക്ണമെന്നാവശ്യപ്പെട്ടു് നിത്യേന പ്രതിഷേധ ജാഥകൾ അരങ്ങേറിക്കൊണ്ടിരിക്കുന്നു. ഷമിമിനെ അറസ്റ്റു് ചെയ്യാൻ ആധാരമാക്കിയതിലൊന്നായ 47/07 നമ്പർ കേസിലെ ഷമിം തട്ടിക്കൊണ്ടു പോയതായി പോലീസ് പറയുന്ന ഫൂൽവതി എന്ന ഗോത്രസ്ത്രീയും ഈ പ്രതിഷേധ സമരത്തിന്റെ മുൻനിരയിലുണ്ട്.



1 അഭിപ്രായം:

  1. അജ്ഞാതന്‍2009, മാർച്ച് 3 5:07 PM

    ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.