2017/03/27

സമാജവാദി ജനപരിഷത്ത് ദേശീയ സമ്മേളനങ്ങൾ


സ്ഥാപന സമ്മേളനം (ഒന്നാം സമ്മേളനം)
1994 ഡിസംബർ 31,1995, ജനുവരി 1,2 ഠാണെ (മഹാരാഷ്ട്ര)
പ്രസിഡന്റ് : ജുഗൽകിഷോർ റായ്ബീർ
ജനറൽ സെക്രട്ടറി : ഭായിവൈദ്യ

ഒന്നാം ദ്വൈവാർഷിക ദേശീയ സമ്മേളനം (രണ്ടാം ദേശീയസമ്മേളനം)
1997 ജനുവരി 18,19 ബീഹാറിലെ സിയാൻ ജില്ലയിലെ പഞ്ച്‌വാർ
പ്രസിഡന്റ് : വിഷ്ണുദേവ് ഗുപ്ത
ജനറൽ സെക്രട്ടറി : ഭായിവൈദ്യ
രണ്ടാം ദ്വൈവാർഷിക ദേശീയസമ്മേളനം (മൂന്നാം സമ്മേളനം)
1999 ഫെബ്രുവരി 13,14 സാരനാഥം (ഉത്തർപ്രദേശ്)
പ്രസിഡന്റ് : കിഷൻ പട്‌നായക്
ജനറൽ സെക്രട്ടറി : വിനോദ് പ്രസാദ് സിംഗ്

മൂന്നാം ദ്വൈവാർഷിക ദേശീയസമ്മേളനം (നാലാം സമ്മേളനം)
2001 മെയ് 19,20 മഹാരാഷ്ട്രത്തിലെ ഔറംഗാബാദ്
ദേശീയ പ്രസിഡന്റ് : കിഷൻ പട്‌നായക്
ജനറൽ സെക്രട്ടറി :വിനോദ് പ്രസാദ് സിംഹ്

നാലാം ദ്വൈവാർഷിക ദേശീയസമ്മളനം (അഞ്ചാം സമ്മേളനം)
2003 ഫെബ്രുവരി 1,2,3 ഇട്ടാർസി (മദ്ധ്യപ്രദേശ്)
പ്രസിഡന്റ് : വിനോദ് പ്രസാദ് സിംഹ് (ബീഹാർ)
ജനറൽ സെക്രട്ടറി : സുനിൽ (മദ്ധ്യപ്രദേശ്)

അഞ്ചാം ദ്വൈവാർഷിക ദേശീയസമ്മേളനം (ആറാം സമ്മേളനം)
2005 മാർച്ച് 13,14,15 ജൂലായ് ഗുഡി (പശ്ചിമ ബംഗാൾ)
പ്രസിഡന്റ് : വിനോദ് പ്രസാദ് സിംഹ്
ജനറൽ സെക്രട്ടറി : സുനിൽ

ആറാം ദ്വൈവാർഷിക ദേശീയസമ്മേളനം (ഏഴാം സമ്മേളനം)
2007മാർച്ച് 16,17,18 ബർഗഢ് (Bargarh) (ഓഡിഷ)
പ്രസിഡന്റ് : ജുഗൽ കിഷോർ റായിബീർ (പശ്ചിമ ബംഗാൾ)
ജനറൽ സെക്രട്ടറി : ലിംഗരാജ് പ്രധാൻ (ഒഡീഷ)
(ജുഗൽ കിഷോർ റായിബീർ 2007 നവംബർ 6ആം തിയതി അന്തരിച്ചു. 2007 ഡി. 7,8 തിയതികളിൽ പശ്ചിമബംഗാളിലെ ജല്പായിഗുഡിയിൽ ചേർന്ന ദേശീയകൗൺസിൽ യോഗം വൈസ്പ്രസിഡന്റ് സുനിലിനെ (മദ്ധ്യ പ്രദേശ്) പ്രസിഡന്റായി നിയമിച്ചു).
ഇടക്കാല പ്രസിഡന്റ് : സുനിൽ

ഏഴാം ദ്വൈവാർഷിക ദേശീയസമ്മേളനം (എട്ടാം സമ്മേളനം)
2009 ഒക്ടോബർ 28,29,30 ധൻബാദ് (ഝാർഖണ്ഡ്) ജുഗൽ കിഷോർ റായ്ബീർ ഗ്രാമം
പ്രസിഡന്റ് : ലിംഗരാജ് പ്രധാൻ (ഒഡീശ)
ജനറൽ സെക്രട്ടറി : സോമനാഥ് ത്രിപാഠി (ഉത്തര പ്രദേശ്)

എട്ടാം ദ്വൈവാർഷിക ദേശീയസമ്മേളനം (ഒമ്പതാം സമ്മേളനം)
2011 ഒക്ടോബർ 10,11,12 സാസറാം (ബീഹാർ)
പ്രസിഡന്റ് : ലിംഗരാജ് (ഒഡീശ)
ജനറൽ സെക്രട്ടറി : ഡോ.സോമനാഥ ത്രിപാഠി (ഉത്തര പ്രദേശ്)
സോമനാഥ് ത്രിപാഠി സ്ഥാനമൊഴിഞ്ഞതിനെത്തുടർന്ന് 2012 ഡിസംബർ 13,14,15,16 വരെ വർദ്ധയിലെ സേവാശ്രമത്തിൽ നടന്ന ദേശീയ കൗൺസിൽ യോഗം സെക്രട്ടറിമാരിലൊരാളായ ജോഷി ജേക്കബ്ബിനെ ജനറൽ സെക്രട്ടറിയായി നിയമിച്ചു.
ഇടക്കാല ജനറൽ സെക്രട്ടറി : ജോഷി ജേക്കബ്

ഒമ്പതാം ദ്വൈവാർഷിക ദേശീയസമ്മേളനം (പത്താം സമ്മേളനം)
2013 ജൂൺ 10,11,12 വാരണാസി (ഉത്തര പ്രദേശ്)
പ്രസിഡന്റ് : ജോഷി ജേക്കബ്
ജനറൽ സെക്രട്ടറി : സുനിൽ
(2014 ഏപ്രിൽ 21 സുനിൽ അന്തരിച്ചു. 2014 മെയ് 23,24,25 തിയതികളിൽ പ.ശ്ചിമ ബംഗാളിലെ ജല്പായ്ഗുഡിയിലെ സമര കേന്ദ്രത്തിൽ ചേർന്ന നാഷണൽ കൗൺസിലിൽ ലിംഗരാജ് ആസാദിനെ ദേശീയ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു.)
ഇടക്കാല ജനറൽ സെക്രട്ടറി : ലിംഗരാജ് ആസാദ്‌

പത്താം ദ്വൈവാർഷിക ദേശീയസമ്മേളനം (പതിനൊന്നാം സമ്മേളനം)
2015 ഏപ്രിൽ 24, 25, 26 (സുനിൽഭായ് നഗർ, കോട്ടയം ( കേരളം)
പ്രസിഡന്റ് : ജോഷി ജേക്കബ്
ജനറൽ സെക്രട്ടറി : ലിംഗരാജ് ആസാദ്‌

പതിനൊന്നാം ദ്വൈവാർഷിക ദേശീയസമ്മേളനം (പന്ത്രണ്ടാം സമ്മേളനം)
2017 ഏപ്രിൽ 29,30, മെയ് 1, ചിത്ത ഡേ നഗരി, ജടേശ്വർ (പശ്ചിമ ബംഗാളിലെ ജയ്പായിഗുഡി ജില്ല)

2017/03/06

ജനാർദനൻ നമ്പൂതിരി: നഷ്ടമായത് പ്രാദേശിക ഭാഷാ സ്നേഹിയെ


മലയാള മനോരമ സ്വന്തം ലേഖകൻ

ചെർപ്പുളശേരി∙ മുതിർന്ന സോഷ്യലിസ്റ്റ് നേതാവ് കെ.ജനാർദനൻ നമ്പൂതിരി യാത്രയാകുമ്പോൾ നഷ്ടമാകുന്നതു ജനകീയ ഭാഷകളുടെ പ്രചാരണത്തിന്റെ മുൻ നിരയിൽനിന്ന ഒരാളെ. സംസാരത്തിലും കത്തെഴുത്തിലും പരമാവധി പ്രാദേശിക ഭാഷകൾ മാത്രം ഉപയോഗിക്കണമെന്ന് അദ്ദേഹത്തിനു നിർബന്ധമുണ്ടായിരുന്നു. മേൽവിലാസം എഴുതുമ്പോൾ പോലും ഈ നിഷ്കർഷ സ്വയം പുലർത്തിയിരുന്നു. പോസ്റ്റ് എന്നതിനു പകരം തപാൽ എന്നേ എഴുതിയിരുന്നുള്ളൂ.

ഹിന്ദി ഭാഷയുടെ പ്രചാരണത്തിന് എല്ലാ പിന്തുണയും നൽകി. ദേശീയതലത്തിലുള്ള മുതിർന്ന നേതാക്കളും പ്രവർത്തകരുമായി ഹൃദ്യമായ വ്യക്തി ബന്ധം സൂക്ഷിക്കാൻ ഈ ഭാഷാ സ്നേഹത്തിലൂടെ കഴിഞ്ഞു. മഹാത്മാഗാന്ധി, ഡോ. റാം മനോഹർ ലോഹ്യ എന്നിവരുടെ പുസ്തകങ്ങൾ പ്രചരിപ്പിക്കാനും മുൻകയ്യെടുത്തു.

ഈ പുസ്തകങ്ങൾ നിറച്ച ഖാദി സഞ്ചിയുമായി കേരളം മുഴുവൻ അവസാന കാലംവരെ യാത്ര ചെയ്തു. പ്രായത്തിന്റെ അവശതകൾ മാറ്റിവച്ചും ജനകീയ പ്രസ്ഥാനങ്ങളും സമരങ്ങളും സംഘടിപ്പിക്കുന്നതിനുള്ള യാത്രകളിലായിരുന്നു അദ്ദേഹം. അനുശോചിച്ചു മുതിർന്ന സോഷ്യലിസ്റ്റ് നേതാവ് കെ.ജനാർദനൻ നമ്പൂതിരിയുടെ നിര്യാണത്തിൽ സമാജ്‌ വാദി ജൻപരിഷത് ദേശീയ പ്രസിഡന്റ് ജോഷി ജേക്കബ്, ലോഹ്യാ വിചാർ വേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.കെ.ശ്രീനിവാസൻ എന്നിവർ അനുശോചിച്ചു.

മലയാള മനോരമ

സമാജവാദി ജനപരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ജനാർദ്ദനൻ നമ്പൂതിരി അന്തരിച്ചു



ചെർപ്പുളശേരി (പാലക്കാടു്): സമാജ്‌വാദി ജനപരിഷദ് സംസ്ഥാന വൈസ് പ്രസിഡന്റും സോഷ്യലിസ്റ്റ് നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായ കെ.പി.ജനാർദ്ദനൻ നമ്പൂതിരി അന്തരിച്ചു. 87 വയസ്സായിരുന്നു.

 മാർച്ച് നാല് ശനിയാഴ്ച വൈകുന്നേരം 6 മണിയ്ക്ക് പാലക്കാട് വാണിയംകുളം പി.കെ.ദാസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മാർച്ച് ഒന്നാം തീയതിയാണു് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതു്.

സംസ്കാരം മാർച്ച് ആറു് തിങ്കളാഴ്ച ഉച്ചയ്ക്കു രണ്ടുമണിയ്ക്കു *അടയ്ക്കാപുത്തൂരിലെ അഭയം മനവളപ്പിൽ നടന്നു.

ഡോ. റാം മനോഹർ ലോഹിയാ രൂപവത്കരിച്ച 1955-ലെ സോഷ്യലിസ്റ്റ് പാർട്ടിയിൽ ചേർന്ന ജനാർദ്ദനൻ നമ്പൂതിരി അവസാന നിമിഷം വരെ സോഷ്യലിസ്റ്റ് രാഷ്ട്രീയ ധാരയിൽ ഉറച്ചു നിന്നു. ലോഹ്യാ വിചാരവേദി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. ചാലക്കുടി കൂനമ്പിള്ളിമനയിലെ അംഗമായ അദ്ദേഹം 70 വർഷമായി ഹിന്ദി പ്രചാരക് ആയി പ്രവർത്തിക്കുകയായിരുന്നു.

സമാജവാദി ജനപരിഷത്ത് ദേശീയ പ്രസിഡന്റ് ജോഷി ജേക്കബ്, ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയസഖ്യം ദേശീയ കൺവീനറും പ്ലാച്ചിമട സമരസമതി ചെയർമാനുമായ വിളയോടി ഗോപാലൻ, സമാജവാദി ജനപരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിനോദ് പയ്യട, ഡി.സി.സി (ഐ) പ്രസിഡന്റ് വി.കെ. ശ്രീകണ്ഠൻ, ലോഹ്യാ വിചാര വേദി നേതാവു് വിദ്യാധരൻ കെ. തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു. സംസ്‌കാരത്തെ തുടർന്ന് അനുശോചനയോഗം നടന്നു.


സഹധർമ്മിണി സാവിത്രി അന്തർജനം അടയ്ക്കാപുത്തൂർ ഹൈസ്കൂൾ റിട്ട. അധ്യാപികയാണു്. മക്കൾ ഹരി നാരായണൻ ഡൽഹിയിൽ ഇ ഐ എൽ എഞ്ചിനിയറും ജയ നാരായണൻ ഓസ്ട്രേലിയയിലും ബാബു നാരായണൻ ചെന്നൈ ഐ.റ്റി.ഐ ഗവേഷകനും ആണു്. നിർമല, ഗീത, ശാലിനി എന്നിവരാണു് മരുമക്കൾ.



സഖാവ് ജനാർദ്ദനൻ നമ്പൂതിരി (1930 - 2017)

ജോഷിജേക്കബ്, സമാജവാദി ജനപരിഷത് ദേശീയ അദ്ധ്യക്ഷൻ

സമാജവാദി ജനപരിഷത്തിന്റെ സംസ്ഥാന ഉപാദ്ധ്യക്ഷൻ കെ. എസ് ജനാർദ്ദനൻ നമ്പൂതിരി 2017 മാർച്ച് നാലാം തീയതി ശനിയാഴ്ച വൈകിട്ട് അന്തരിച്ചു. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ഹിന്ദി പ്രചാരകനായി പൊതുരംഗത്തേക്ക് കടന്നു വന്ന അദ്ദേഹം പിന്നീട് ഹിന്ദി അദ്ധ്യാപകനായിരുന്നു. അദ്ദേഹം ഡോ. രാംമനോഹർ ലോഹിയയുടെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് പാര്‍ട്ടിയിൽ അദ്ദേഹം ഉറച്ചു നിന്നു. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലും സോഷ്യലിസ്റ്റ് ആശയത്തിലും പരമ്പരാഗത സോഷ്യലിസ്റ്റുകളെ അലോസരപ്പെടുത്തിയ ജാതിയുടെയും ചെറുകിട യന്ത്രത്തിന്റെയും ഉൾപ്പെടെയുള്ള മൌലിക മാറ്റം ഉണ്ടാക്കിയ ലോഹിയയുടെ ആശയാദർശങ്ങളിൽ അവസാനം ശ്വാസം വരെ അദ്ദേഹം ഉറച്ചു നിന്നു.
ലോഹിയ വിചാര വേദിയുടെ മുതിര്‍ന്ന നേതാക്കളിൽ ഒരാളായിരുന്ന അദ്ദേഹം സമാജവാദി ജനപരിഷത്തിന്റെ രൂപീകരണ പ്രക്രിയയിലും സജീവമായി പങ്കാളിയായി. ലോഹിയ വിചാര വേദിയിലെ മുതിന്നവരിൽ നിന്നും പി വി കുര്യൻ, കെ രമേശ്, സി ജെ അബ്രാഹം, ജോസ് സഖറിയാസ്, ജനാർദ്ദനൻ നമ്പൂതിരി, എൻ ശ്രീനിവാസൻ, പി കെ ഗോപാലൻ മാഷ്, ഉമ്മർ ഷാ തുടങ്ങിയ വളരെ ചുരുങ്ങിയ ആളുകൾ മാത്രമാണ് വ്യവസ്ഥാപിത രാഷ്ട്രീയത്തിന് പുറത്തുള്ള പുതിയ ചുവട് വയ്പായി ആരംഭിച്ച സമാജവാദി ജനപരിഷത്തിന്റെ രൂപീകരണ പ്രക്രിയയിൽ ഭാഗഭാഗിത്തം വഹിക്കുവാൻ തയ്യാറായത്. മുംബൈയിൽ ഠാണെയിൽ വച്ചു നടന്ന പാർട്ടിയുടെ സ്ഥാപന സമ്മേളനത്തിലും അദ്ദേഹം പങ്കെടുത്തു.
ജനപരിഷത്തിന്റെ ആദ്യ സംസ്ഥാന സമിതിയിൽ ജനാർദ്ദനൻജി ഉപാദ്ധ്യക്ഷൻ ആയി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് സെക്രട്ടറി, ഖജാൻജി തുടങ്ങിയ പദവികളും അദ്ദേഹം വഹിച്ചു.
ഖാദി വസ്ത്രങ്ങൾ മാത്രം ധരിക്കുകയും മാതൃഭാഷയായ മലയാളത്തിൽ അല്ലാതെ ഇംഗ്ലീഷ് ഭാഷയിൽ നൽകുന്ന കല്യാണക്കുറികളുടെ ക്ഷണം നിരസിച്ച് വിവാഹച്ചടങ്ങുകളിൽ പങ്കെടുക്കരുതെന്നും അദ്ദേഹം വാദിച്ചിരുന്നു. ജനകീയ ഭാഷയുടെ കാര്യത്തിലും പ്ലാച്ചിമട സമരത്തിലും അദ്ദേഹം ആദ്യ കാലം മുതൽ ഉറച്ചു നിന്നു. ഒടുവിൽ കഴിഞ്ഞ ജനുവരി 21, 22, 23 തിയതികളിൽ കോട്ടയത്ത് വച്ച് ചേർന്ന ദേശീയ കർഷക ഏകോപന സമിതി യോഗത്തിനും അദ്ദേഹം പിന്തുണ നൽകി. ശാരീരികമായി വളരെ ബുദ്ധിമുട്ടിലായിട്ടും നിരന്തരം ബന്ധപ്പെട്ട് വിവരങ്ങൾ അദ്ദേഹം അന്വേഷിച്ച് വന്നിരുന്നു.

അദ്ദേഹത്തിന്റെ ദേഹവിയോഗം തീരാനഷ്ടമാണ്. സമാജവാദി ജനപരിഷത്തിന്റെ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.

*പാലക്കാട്ടു നിന്ന്‌ ചെർപ്പുളശേരിക്കുള്ള ദിശയിൽ ചെർപ്പുളശ്ശേരിയ്ക്ക്‌ 5 കിലോമീറ്റർ മുമ്പാണ്‌ അടക്കാപുത്തൂർ എന്നസ്ഥലം. മാങ്ങോട്‌ തപാലാപ്പീസിന്റെ പരിധിയിൽ (പിൻ- 679503)വരുമിതു്.