2010/01/26

ലാലൂര്‍: പൊതുചര്‍ച്ചക്ക്‌ എ.ഡി.ബി. വിലക്ക്‌

തൃശൂര്‍, ‍ജനുവരി 25 : ലാലൂര്‍ മാലിന്യ പ്രശ്‌നത്തില്‍ ജനകീയ മോണിറ്ററിങ്ങ്‌ കമ്മിറ്റി രൂപീകരിക്കാത്തത്‌ എ.ഡി.ബി. പദ്ധതികള്‍ പൊതുചര്‍ച്ചക്ക്‌ വിധേയമാക്കരുതെന്ന വിലക്ക്‌ മൂലമാണെന്ന്‌ കോര്‍പറേഷന്‍ കോണ്‍. പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി രാജന്‍ പല്ലന്‍ കുറ്റപ്പെടുത്തി. മാലിന്യനിര്‍മാര്‍ജനം, പൈപ്പിടല്‍, സ്വരാജ്‌ റൗണ്ട്‌ നവീകരണം, ദാരിദ്ര്യ നിര്‍മാര്‍ജനം, റോഡ്‌-കാന വികസനം, വെള്ളക്കെട്ട്‌ നിവാരണം തുടങ്ങി എല്ലാ പ്രവര്‍ത്തനങ്ങളും വിവാദമായിട്ടും ഒരു തലത്തിലുള്ള പൊതുചര്‍ച്ചകള്‍ക്കും വിധേയമാക്കാതെ എ.ഡി.ബി. കരാര്‍ നിര്‍ദേശിക്കുന്നതുപോലെ പദ്ധതി നടപ്പാക്കുന്ന സമീപനമാണ്‌ സ്വീകരിച്ചത്‌.

ലാലൂര്‍ പ്രശ്‌നത്തില്‍ മോണിറ്ററിങ്ങ്‌ കമ്മിറ്റി രൂപീകരിക്കണമെന്ന ആവശ്യം സര്‍വകക്ഷി യോഗത്തില്‍ സി.പി.എം. ജില്ലാ സെക്രട്ടറി ബേബി ജോണാണ്‌ ഉന്നയിച്ചത്‌.

യു.ഡി.എഫ്‌. ഭരണത്തില്‍ ലാലൂരില്‍ എയ്‌റോബിക്‌ മാലിന്യ സംസ്‌കരണ പദ്ധതി നടപ്പാക്കാന്‍ ഉപദേശം നല്‍കിയത്‌ സി.പി.എം. സഹയാത്രികരായ ഡോ. ആര്‍.വി.ജി. മേനോന്‍, ഡോ. വി.ആര്‍. രഘുനന്ദനന്‍, പ്രൊഫ. വി.കെ. ശശികുമാര്‍, ഡോ.വി.എ. സുധാകരന്‍, ഡോ. ആര്‍. ജയചന്ദ്രന്‍ എന്നിവരാണ്‌. എ.ഡി.ബി. ക്കാര്‍ക്കുവേണ്ടിയുള്ള ദുശാഠ്യങ്ങള്‍ വെടിഞ്ഞ്‌ എ.ഡി.ബി. യുടെ ലാലൂര്‍ പദ്ധതികള്‍ സംബന്ധിച്ച്‌ ഇവരുമായെങ്കിലും ചര്‍ച്ച ചെയ്യാനുള്ള വകതിരിവ്‌ മേയര്‍ പ്രകടിപ്പിക്കണം.

കടപ്പാടു് : മംഗളം പത്രം

0 പ്രതികരണം:

അഭിപ്രായം പറയൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.