2010/04/04

ഡോ. ലോഹിയ ഇന്ത്യ കണ്ട രണ്ടാമത്തെ മൗലിക ചിന്തകന്‍ - അനന്തമൂര്‍ത്തി


കോട്ടയം,ഏപ്രില്‍ 3: ഗാന്ധിജിക്കുശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ മൗലിക ചിന്തകനാണ് ഡോ. രാംമനോഹര്‍ ലോഹ്യയെന്ന് കേന്ദ്ര സാഹിത്യ അക്കാദമി മുന്‍ ചെയര്‍മാന്‍ പ്രൊഫ. ഡോ. യു.ആര്‍. അനന്തമൂര്‍ത്തി അഭിപ്രായപ്പെട്ടു. സമാജ്‌വാദി ജനപരിഷത്ത് സംഘടിപ്പിച്ച ഡോ. രാംമനോഹര്‍ ലോഹിയ ജന്മശതാബ്ദിപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ജന്മി, അടിയാന്‍ വ്യവസ്ഥിതി മാറി ഒരു പൊതു ഉടമസ്ഥതയില്‍ ഉത്പാദനം നടന്നാല്‍ മാത്രമേ സമ്പദ്‌വ്യവസ്ഥ കൈവരിക്കാന്‍ പറ്റൂവെന്ന് ചിന്തിച്ച ആളാണ് മാര്‍ക്‌സ്. എന്നാല്‍ ഇതോടൊപ്പം ഉത്പാദനരീതിയും മാറ്റണമെന്നാണ് ഡോ. ലോഹ്യ അഭിപ്രായപ്പെട്ടത്. ഈ മഹത്തായ ആശയത്തിന് ഗാന്ധിജിയോടാണ് ലോഹ്യ കടപ്പെട്ടിരിക്കുന്നതെന്നും അനന്തമൂര്‍ത്തി പറഞ്ഞു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഹാളില്‍ നടന്ന പരിപാടിക്ക് സമാജവാദി ജനപരിഷത്ത് അഖിലേന്ത്യാ സെക്രട്ടറി അഡ്വ. ജോഷി ജേക്കബ്ബ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എബി ജോണ്‍ വന്‍നിലം, സെക്രട്ടറി അഡ്വ. ജെയ്‌മോന്‍ തങ്കച്ചന്‍, കെ. രമേശ് എന്നിവര്‍ പ്രസംഗിച്ചു.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നാലുതവണ മോണോ ആക്ടില്‍ ഒന്നാം സ്ഥാനം നേടിയ അരുണ്‍മോഹന്‍ എന്‍ഡോ സള്‍ഫാന്റെ ദോഷവശങ്ങളെക്കുറിച്ച് മോണോ ആക്ട് അവതരിപ്പിച്ചു.

.

0 പ്രതികരണം:

അഭിപ്രായം പറയൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.