2010/05/17

തദ്ദേശ സ്വയംഭരണതെരഞ്ഞെടുപ്പില്‍ സമാജവാദി ജനപരിഷത്തിനു് കലപ്പ ചിഹ്നം

.



ആന മുതല്‍ വിസില്‍ വരെ തെരഞ്ഞെടുപ്പ്‌ ചിഹ്നം


തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക്‌ സെപ്‌റ്റംബറില്‍ നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ രാഷ്‌ട്രീയ കക്ഷികള്‍ക്കും സ്വതന്ത്രന്മാര്‍ക്കുമുള്ള ചിഹ്നങ്ങളുടെ പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍ 2010 മെയ് 7നു് പ്രസിദ്ധീകരിച്ചു.


ദേശീയ-സംസ്ഥാന കക്ഷികള്‍ക്ക്‌ കേന്ദ്ര തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍, അനുവദിച്ച അതേ ചിഹ്നങ്ങള്‍ ലഭിക്കും. സ്വതന്ത്ര ചിഹ്നങ്ങളുടെ പട്ടികയില്‍ നിന്ന്‌ ഊന്നുവടി, പൂവും പുല്ലും എന്നീ ചിഹ്നങ്ങള്‍ ഒഴിവാക്കി പകരം ഹെല്‍മറ്റ്‌, മൊബൈല്‍ ഫോണ്‍ എന്നിവ ഉള്‍പ്പെടുത്തി.


ദേശീയ കക്ഷികളും ചിഹ്നങ്ങളും: ബിഎസ്‌പി -ആന, ബിജെപി -താമര, സിപിഐ- ധാന്യക്കതിരും അരിവാളും, സിപിഎം -ചുറ്റികയും അരിവാളും നക്ഷത്രവും, കോണ്‍ഗ്രസ്‌ -കൈ, എന്‍സിപി -ക്ലോക്ക്‌, ആര്‍ജെഡി -റാന്തല്‍.


സംസ്ഥാന കക്ഷികളും ചിഹ്നങ്ങളും: കേരള കോണ്‍ഗ്രസ്‌ -സൈക്കിള്‍, കേരള കോണ്‍ഗ്രസ്‌ എം -രണ്ടില, മുസ്ലിം ലീഗ്‌ -ഏണി, ജനതാദള്‍ എസ്‌ - തലയില്‍ നെല്‍ക്കതിരേന്തിയ കര്‍ഷകസ്‌ത്രീ.


മറ്റു് കക്ഷികളും ചിഹ്നങ്ങളും: അറുപത്തഞ്ച്‌ സ്വതന്ത്ര ചിഹ്നങ്ങളുടെ പട്ടികയില്‍ നിന്ന്‌, രജിസ്‌ട്രേഷനുണ്ടെങ്കിലും അംഗീകാരമില്ലാത്ത പതിനേഴ്‌ രാഷ്‌ട്രീയ കക്ഷികള്‍ക്കും ചിഹ്നങ്ങള്‍ അനുവദിച്ചിട്ടുണ്ട്‌. ഈ കക്ഷികള്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ മാത്രമായിരിക്കും നിശ്ചിത ചിഹ്നം ലഭിക്കുക. അവര്‍ മത്സരിക്കാത്ത വാര്‍ഡുകളില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ ആവശ്യപ്പെട്ടാല്‍ അവര്‍ക്ക്‌ ഈ ചിഹ്നങ്ങള്‍ അനുവദിക്കും.


എഡിഎംകെ -തൊപ്പി, ഭാരതീയ ജനശബ്‌ദ്‌ -ടെലിഫോണ്‍, സി എം പി -വിമാനം, കോണ്‍ഗ്രസ്‌ (എസ്‌) -കായ്‌ഫലമുള്ള തെങ്ങ്‌, ഐ എന്‍ എല്‍ -ത്രാസ്‌, ജനതാദള്‍ യു -അമ്പ്‌, കേരള കോണ്‍ഗ്രസ്‌ ബി - ആപ്പിള്‍, കേരള കോണ്‍ഗ്രസ്‌ സെക്കുലര്‍ -ഉദയസൂര്യന്‍, കെ ആര്‍ എസ്‌ പി (ബേബിജോണ്‍) -നക്ഷത്രം, ആര്‍ എസ്‌ പി ബി - കത്തുന്ന പന്തം, റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ്‌ ഇന്ത്യ -താഴും താക്കോലും, ആര്‍ എസ്‌ പി -മണ്‍വെട്ടിയും മണ്‍കോരിയും, സമാജ്‌വാദിപാര്‍ട്ടി - കാര്‍, സമാജവാദി ജനപരിഷത്ത്‌ -കലപ്പ , സെക്കുലര്‍ നാഷണല്‍ ദ്രാവിഡ പാര്‍ട്ടി -കുട, ശിവസേന-അമ്പുംവില്ലും, പിഎസ്‌പി -കുടില്‍.


മറ്റ്‌ സ്വതന്ത്ര ചിഹ്നങ്ങള്‍ :- അലമാര, ബസ്‌, മണി, മഴു, ബ്ലാക്‌ ബോര്‍ഡ്‌, ബാറ്റ്‌, ബ്രീഫ്‌കേസ്‌, വഞ്ചി, തൊട്ടി, മെഴുകുതിരികള്‍, ആണ്‍കുട്ടിയും പെണ്‍കുട്ടിയും, കപ്പും സോസറും, മൂന്നു നക്ഷത്രങ്ങളുള്ള കൊടി, ചെണ്ട, ഇലക്‌ട്രിക്‌ ബള്‍ബ്‌, ഗ്യാസ്‌ സിലിണ്ടര്‍, കൈവണ്ടി, സീലിങ് ഫാന്‍, ശംഖ്‌, കസേര, വിളവെടുക്കുന്ന കര്‍ഷകന്‍, ഗ്യാസ്‌ സ്റ്റൗവ്‌, ഗ്ലാസ്‌ ടംബ്ലര്‍, ഹെല്‍മറ്റ്‌, ഹാര്‍മോണിയം, മഷിക്കുപ്പിയും പേനയും, പട്ടം, ജീപ്പ്‌, എഴുത്തുപെട്ടി, കപ്പല്‍, കത്രിക, ഷട്ടില്‍, മേശ, കണ്ണട, മേശവിളക്ക്‌, ടെലിവിഷന്‍, കോര്‍ത്തിരിക്കുന്ന രണ്ട്‌ വാള്‍, പമ്പരം, രണ്ടു വാളും പരിചയും, വൃക്ഷം, വിസില്‍.

പിന്നീടുചേര്‍‍ത്തത്......

സിംഹം ചിഹ്നം അഖിലേന്ത്യാ ഫോര്‍വേഡ് ബ്ലോക്കിന്

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സിംഹം ചിഹ്നം അഖിലേന്ത്യാ ഫോര്‍വേഡ് ബ്ലോക്കിന് അനുവദിച്ചു സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷന്‍ ജൂണ്‍ 29ന് ഉത്തരവ് പുറപ്പെടുവിച്ചു. സിംഹം ചിഹ്നമായി ലഭിക്കണമെന്നു കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗവും ഫോര്‍വേഡ് ബ്ലോക്കും കമ്മിഷനെ സമീപിച്ചിരുന്നു.
സ്വതന്ത്ര ചിഹ്നങ്ങളുടെ പട്ടികയില്‍പ്പെട്ട സിംഹം ചിഹ്നത്തിനു ആദ്യം അപേക്ഷ നല്‍കിയതിനാല്‍ തങ്ങള്‍ക്കു തന്നെ ചിഹ്നം ലഭിക്കണമെന്നു ടി.എം. ജേക്കബും പശ്ചിമ ബംഗാളില്‍ സംസ്ഥാന പാര്‍ട്ടിയെന്ന അംഗീകാരമുള്ള തങ്ങള്‍ക്ക് അവിടെ ചിഹ്നമായി ലഭിച്ച സിംഹം കേരളത്തിലും ലഭിക്കണമെന്നു ഫോര്‍വേഡ് ബ്ലോക്കിന്‍റെ ദേശീയ സെക്രട്ടറി ജി. ദേവരാജനും ഹിയറിങ്ങില്‍ ആവശ്യപ്പെട്ടിരുന്നു.

ജേക്കബ്‌ ഗ്രൂപ്പിന്റെ ചിഹ്നം വിളവെടുക്കുന്ന കര്‍ഷകന്‍


അംഗീകാരമില്ലാത്ത രജിസ്‌ട്രേഡ്‌ കക്ഷിയായ കേരള കോണ്‍ഗ്രസി(ജേക്കബ്‌)ന്‌ 'വിളവെടുക്കുന്ന കര്‍ഷകന്‍' ചിഹ്നമായി അനുവദിച്ച്‌ സംസ്‌ഥാന തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ ജൂലൈ 2ന് ഉത്തരവ്‌ പുറപ്പെടുവിച്ചു.


തെരഞ്ഞെടുപ്പ്‌ ചിഹ്നം


സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍


Chief Electoral Officer, Kerala



കലപ്പ സോഷ്യലിസ്റ്റ് പാര്‍ട്ടി ആവശ്യപ്പെട്ടു
.

0 പ്രതികരണം:

അഭിപ്രായം പറയൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.